അഞ്ചൽ: വിളക്കുപാറ എണ്ണപ്പന തോട്ടത്തിൽ മേയാൻ വിടുന്ന പശുക്കളെ വെടിവച്ച് കൊന്ന് മാംസം കടത്തുന്ന സംഘത്തിന് സ്ഫോടക വസ്തുക്കൾ നൽകിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കടയ്ക്കൽ ഐരക്കുഴി പാറക്കാട് സിജു ഭവനിൽ സജീവിനെയാണ് (60) ഏരൂർ എസ്.ഐ ശരലാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പടക്ക വില്പനയ്ക്കുള്ള ലൈസൻസിന്റെ മറവിലാണ് ഇയാൾ ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കൾ വില്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
കേസിലെ മുഖ്യ പ്രതിയായ യുട്യൂബർ റജീഫിന് മൃഗവേട്ടയ്ക്കായി തോക്കിൽ നിറക്കാനുള്ള ഗൺപൗഡർ നൽകിയത് സജീവാണ്. കന്നുകാലി മോഷണ സംഘത്തിലെ നാലാമനാണ് ഇപ്പോൾ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സിവിൽ പൊലീസ് ഓഫീസർ അനിമോൻ, ഹോം ഗാർഡ് ജയകുമാർ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |