കൊല്ലം: സിൽവർ ലൈൻ പദ്ധതിക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് തകർക്കാനുള്ള ശ്രമം പൊലീസ് പ്രതിരോധിക്കുന്നതിനിടയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. അൻഷാദ് പോളയത്തോട്, അമൽ എന്നിവർക്കാണ് പരിക്കേറ്റത്.
കളക്ടറേറ്റിനുള്ളിൽ പ്രതീകാത്മകയായി കെ - റെയിൽ കല്ല് സ്ഥാപിക്കാൻ ആനന്ദവല്ലീശ്വരത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ് മാർച്ച് കളക്ടറേറ്റിലെ സമരഗേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. ബാരിക്കേഡ് തകർത്ത് ഉള്ളിൽ കടന്ന് കല്ല് സ്ഥാപിക്കാനുള്ള ശ്രമം ഉന്തിനും തള്ളിനും ഇടയാക്കി. ഇതിനിടയിലാണ് രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റത്. ഒടുവിൽ നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി. അധികാരത്തിന്റെ ധാർഷ്ട്യം തലയ്ക്കുപിടിച്ച് പാവങ്ങളുടെ ഭൂമി കവർന്നെടുക്കുന്ന പിണറായി വിജയൻ കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കുമെന്ന് സമരം ഉദ്ഘാടനം ചെയ്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ആർ. അരുൺരാജ് അദ്ധ്യക്ഷനായി.
സംസ്ഥാന സെക്രട്ടറി കുരുവിള ജോസഫ്, കോൺഗ്രസ് നേതാവ് ഡി. ഗീതാകൃഷ്ണൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ഷഫീഖ് കിളികൊല്ലൂർ, വിനു മംഗലത്ത്, യൂത്ത് കോൺഗ്രസ് നേതാക്കളായ പിണയ്ക്കൽ ഫൈസ്, ബിനോയ് ഷാനൂർ, അഡ്വ. ഫേബ, ശരത്ത് പട്ടത്താനം, ഇർഷാദ് കരുനാഗപ്പള്ളി, ശരത്ത് കടപ്പാക്കട, റ ഫീക്ക് കരുവ, ഷമീർ ചാത്തിനാംകുളം, ഷമീർ വലിയവിള, ഉമേഷ് മയ്യനാട്, അൻഷാദ് പോളയത്തോട്, അമൽ ജോൺ ജോസഫ്, മുനീർ പന്മന, അഡ്വ. നഹാസ്, സുധീർ കൂട്ടുവിള, അജു, റീജൻ യോഹന്നാൻ, അയത്തിൽ ഫൈസൽ, ബോബൻ പുല്ലിച്ചിറ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |