SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.47 PM IST

ദേശീയപാത സ്ഥലമേറ്റെടുക്കൽ 31ന് പൂർത്തിയാകും

road

കൊല്ലം: ദേശീയപാത 66നായുള്ള സ്ഥലമേറ്റെടുക്കൽ അവസാന ഘട്ടത്തിൽ. മാർച്ച് 31ന് മുമ്പ് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാകും. ജില്ലയിൽ ആകെ ഏറ്റെടുക്കേണ്ട 57.3 ഹെക്ടർ ഭൂമിയിൽ 45 ഹെക്ടർ ഏറ്റെടുത്തു. 1680 കോടി രൂപ നഷ്ടപരിഹാരവും നൽകി. അവശേഷിക്കുന്ന 12 ഹെക്ടർ ഭൂമി 31ന് മുമ്പ് ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. ചാത്തന്നൂരിലും വടക്കേവിളയിലുമാണ് കൂടുതലായി നഷ്ടപരിഹാരം നൽകാനുള്ളത്. ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ മുറിച്ചുനീക്കുന്ന ജോലികൾ ആരംഭിച്ചു.

ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ കൊല്ലം ജില്ലയിൽ 55 കിലോമീറ്റർ ദേശീയപാതയാണ് 45 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നത്. പണം കൈമാറിയ ഭൂമിയിൽ വ്യാപാര സ്ഥാപനങ്ങൾ മാത്രം നിലനിറുത്തി ബാക്കിയുള്ളവ പൊളിച്ചുനീക്കും. കെട്ടിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ വാടകയ്ക്ക് നടത്തിവന്നവർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള നഷ്ടപരിഹാരം നൽകേണ്ടതുകൊണ്ട് ഈ സ്ഥാപനങ്ങളെ ഒഴിവാക്കിയിരുന്നു.

ഏറ്റെടുക്കുന്ന ഭൂമി: 57.3 ഹെക്ടർ

ഏറ്റെടുത്തത്: 45 ഹെക്ടർ

ആകെ നഷ്ടപരിഹാരം ₹ 2300 കോടി

നൽകിയത് ₹ 1680 കോടി

നഷ്ടപരിഹാരം ലഭിച്ചവർ: 4100

ലഭിക്കാനുള്ളവർ: 1400

""

വ്യാപാര സ്ഥാപനങ്ങൾക്കുള്ള നഷ്ടപരിഹാരം നൽകി അവരെയും ഉടൻ ഒഴിപ്പിക്കും. ജില്ലാ കളക്ടർ അദ്ധ്യക്ഷനായുള്ള കമ്മിറ്റി ഉടൻ നഷ്ടപരിഹാരം നിശ്ചയിക്കും.

ദേശീയപാത വികസന അതോറിട്ടി ഉദ്യോഗസ്ഥർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.