കൊല്ലം: ദേശീയപാത അറുപത്തിയാറിനായി ഇനി ഏറ്റെടുക്കാൻ അവശേഷിക്കുന്നത് 7.3 ഹെക്ടർ ഭൂമി. ജില്ലയിൽ ആകെ ഏറ്റെടുക്കേണ്ട 57.3 ഹെക്ടർ ഭൂമിയിൽ 50 ഹെക്ടർ ഏറ്റെടുത്തു. 1760 കോടി രൂപ നഷ്ടപരിഹാരമായി നൽകി. ആകെ 2300 കോടി രൂപയാണ് നഷ്ടപരിഹാരം നൽകേണ്ടത്.
ചാത്തന്നൂരിലും വടക്കേവിളയിലുമാണ് ഭൂമി ഏറ്റെടുക്കാനുള്ളത്. ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ ജില്ലയിൽ 55 കിലോമീറ്റർ ദൂരം 45 മീറ്റർ വീതിയിലാണ് വികസിപ്പിക്കുന്നത്. ജില്ലാ കളക്ടർ അഫ്സാന പർവീണിന്റെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗം ഏറ്റെടുത്ത ഭൂമിയിലെ വ്യാപാര സ്ഥാപനങ്ങളുടെ നഷ്ടപരിഹാര തുക നിശ്ചയിച്ചു.
അടുത്തയാഴ്ചയോടെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാകുമെന്നും ഈ മാസം വ്യാപാര സ്ഥാപനങ്ങളുടെ നഷ്ട പരിഹാര തുക പൂർണമായി വിതരണം ചെയ്യുമെന്നും ദേശീയപാത അതോറിട്ടി ലെയ്സൺ ഓഫീസർ എം.കെ. റഹ്മാൻ പറഞ്ഞു. നഷ്ട പരിഹാരത്തിനുള്ള അപേക്ഷകൾ 15 വരെ നൽകാം. അപേക്ഷ നൽകിയവർക്ക് സ്ഥാപനങ്ങൾ ഒഴിഞ്ഞുപോകാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |