SignIn
Kerala Kaumudi Online
Thursday, 25 April 2024 6.09 PM IST

കടലിൽ മണ്ണെണ്ണ മണക്കുന്നു!

kero

 മണ്ണെണ്ണ വിലയിൽ നട്ടംതിരിഞ്ഞ് മത്സ്യത്തൊഴിലാളികൾ

കൊല്ലം: മണ്ണെണ്ണയുടെ വിലക്കയറ്റം സൃഷ്ടിച്ച തിരയിളക്കത്തിൽ പിടിച്ചുനിൽക്കാനാവാത്ത അവസ്ഥയിലാണ് മത്സ്യമേഖല. കാലാവസ്ഥാ വ്യതിയാനവും മത്സ്യ ലഭ്യതക്കുറവും മൂലം ദുരിതത്തിലായ തൊഴിലാളികൾക്ക് ഇരുട്ടടിയായിരിക്കുകയാണ് വിലവർദ്ധന.

മത്സ്യഫെഡിലൂടെയും സിവിൽ സപ്ളൈസിലൂടെയുമാണ് യാനങ്ങൾക്ക് മണ്ണെണ്ണ ലഭിച്ചിരുന്നത്. തീരക്കടൽ യാനങ്ങൾക്ക് മാസം 1500 ലിറ്ററും ആഴക്കടൽ യാനങ്ങൾക്ക് 2500 ലിറ്ററും മണ്ണെണ്ണയാണ് വേണ്ടത്. നിലവിൽ രണ്ട് പെർമിറ്റുളള വള്ളങ്ങൾക്ക് 123.40 രൂപ നിരക്കിൽ 140 ലിറ്റർ മണ്ണെണ്ണയാണ് പ്രതിമാസം മത്സ്യഫെഡ് നൽകുന്നത്. ഇതിൽ ലിറ്ററിന് 25 രൂപ സബ്സിഡിയാണ്. നാലു മാസമായി സബ്സിഡി തുക തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. 2015 മുതൽ മത്സ്യഫെഡ് 50 രൂപയ്ക്കാണ് ഒരു ലിറ്റർ മണ്ണെണ്ണ വള്ളങ്ങൾക്ക് നൽകിയിരുന്നത്. സബ്സിഡിയായി 25 രൂപ തൊഴിലാളികളുടെ അക്കൗണ്ടിൽ എത്തുമായിരുന്നു. മത്സ്യഫെഡിന്റെ മണ്ണണ്ണ വില 123.40 രൂപയാക്കിയിട്ടും സബ്സിഡി തുക ഉയർത്തിട്ടില്ലെന്നാണ് തൊഴിലാളികളുടെ ആക്ഷേപം. മത്സ്യഫെഡ് കഴിഞ്ഞാൽ സിവിൽ സപ്ളൈസ് മുഖേനയാണ് തൊഴിലാളികൾക്ക് 63 രൂപ നിരക്കിൽ 129 ലിറ്റർ മണ്ണെണ്ണ പ്രതിമാസം ലഭിച്ചിരുന്നത്. 4 മാസമായി ഈ വിലയ്ക്കും മണ്ണെണ്ണ കിട്ടാനില്ല.

 മീനില്ല, വറുതി

വർദ്ധിച്ചു വരുന്ന അശാസ്തീയ മത്സ്യബന്ധനം മത്സ്യങ്ങളുടെ ലഭ്യതയെ ബാധിക്കുന്നതിനിടയിലാണ് മണ്ണെണ്ണയുടെ വില വർദ്ധന. വലിയ ബോട്ടുകൾ ഉപയോഗിച്ച്ളിൽ രാത്രി തീവ്ര പ്രകാശമുള്ള ലൈറ്റടിച്ച് കടലിന്റെ അടിത്തട്ടു വരെ കോരിയെടുക്കുന്നതാണ് പുതിയ പ്രവണത. മത്സ്യങ്ങളുടെ മുട്ടയും കുഞ്ഞുങ്ങളും ഉൾപ്പെടെ വൻകിട മാഫിയകൾ വാരിയെടുക്കുന്നു. കോഴിത്തീറ്റയും വളവും നിർമ്മിക്കാനാണ് മുട്ടയും കുഞ്ഞുങ്ങളും ഉപയോഗിക്കുന്നത്. പരമ്പരാഗത തൊഴിലാളികളുടെ വരുമാനമാണ് ഇക്കാരണത്താൽ ഇടിയുന്നത്.

............................................................

മത്സ്യഫെഡ് നൽകുന്ന 140 ലിറ്റർ മണ്ണെണ്ണയാണ് ഇപ്പോൾ തൊഴിലാളികളുടെ ആശ്രയം. ബാക്കി മണ്ണെണ്ണ കരിഞ്ചന്തയിൽ നിന്ന് വാങ്ങുകയേ നിവൃത്തിയുള്ളൂ. 113 രൂപയായി കരിഞ്ചന്തയിലെ വില ഉയരുകയും ചെയ്തു

ബിജു ലൂക്കോസ്, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.