SignIn
Kerala Kaumudi Online
Saturday, 20 April 2024 2.11 AM IST

പരാതികൾ കുന്നുകൂടിയിട്ടും പരിഹാരം സ്‌തംഭനത്തിൽ

consumer

 ജില്ലാ ഫോറം പ്രസിഡന്റ് അവധിയിൽ

 കെട്ടിക്കിടക്കുന്നത് 1500 അധികം പരാതികൾ

 തട്ടിപ്പിനെക്കാൾ വലിയ നിയമലംഘനമെന്ന് പരാതിക്കാർ

കൊല്ലം: കൊവിഡ് കാലത്ത് കേസുകൾ വിളിക്കാതെ അടഞ്ഞുകിടന്ന ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം വീണ്ടും സ്തംഭനത്തിൽ. ജില്ലാ ഫോറം പ്രസിഡന്റ് രണ്ടാഴ്ചക്കാലത്തെ അവധിയിൽ പ്രവേശിച്ച പശ്ചാത്തലത്തിൽ, മറ്റ് രണ്ട് അംഗങ്ങളിൽ ഒരാൾക്ക് പകരം ചുമതല നൽകാത്തതാണ് ഇപ്പോഴത്തെ പ്രശ്നം.

കൊവിഡ് കാലത്ത് കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയാത്തതിനാൽ 1500 ഓളം പരാതികൾ നിലവിൽ കെട്ടിക്കിടക്കുകയാണ്. ഇതിൽ പലതിനും അഞ്ച് വർഷത്തിലേറെ പഴക്കമുള്ളതാണ്. ജില്ലയുടെ കിഴക്കൻ മേഖലയിലേതടക്കമുള്ള പരാതികൾ പരിഗണിക്കുന്നത് ജില്ലാ ഫോറമാണ്. പലതവണ കയറിയിറങ്ങിയിട്ടും തീർപ്പാകാത്തതിനാൽ പലരും പരാതി ഉപേക്ഷിച്ച് മടങ്ങിയ മട്ടാണ്. ചികിത്സാ പിഴവ് അടക്കമുള്ള കേസുകൾ 90 ദിവസത്തിനുള്ളിൽ തീർപ്പാക്കണമെന്നാണ് ചട്ടം. എന്നാൽ, ഇത്തരം കേസുകൾ പോലും ഒരു വർഷത്തിലേറെ നീളുകയാണ്.

ഫോറത്തിന്റെ വിധി നടപ്പാകാതിരിക്കുമ്പോൾ ഫയൽ ചെയ്യുന്ന 110 വിധി നടത്തിപ്പ് കേസുകളും കെട്ടിക്കിടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വിധി ഉണ്ടായിട്ടും ഗുണമില്ലാത്ത അവസ്ഥയാണ്. തങ്ങളെ കബിളിപ്പിച്ച കച്ചവടക്കാരെക്കാൾ വലിയ നിയമലംഘനമാണ് കൺസ്യൂമൽ ഫോറത്തിൽ നിന്നുണ്ടാകുന്നതെന്നാണ് പല പരാതിക്കാരും പറയുന്നത്.

'' കൊവിഡ് കാലത്ത് കേസുകൾ പരിഗണിക്കാഞ്ഞതിനാൽ പരാതിക്കാർ വലിയ ബുദ്ധിമുട്ടിലാണ്. പ്രശ്നം പരിഹരിക്കാൻ മുതിർന്ന അംഗത്തിന് ചുമതല നൽകണം ''

അഡ്വ. സുഗതൻ ചിറ്റുമല

പ്രസിഡന്റ്, കേരള ജനകീയ ഉപഭോക്തൃസമിതി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.