കൊല്ലം: ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി പുനഃസംഘടനയിൽ അർഹതയുള്ളവരെ തഴഞ്ഞുവെന്ന് ആരോപിച്ച് കൊല്ലത്ത് ഒരുവിഭാഗം നേതാക്കൾ സമാന്തരം യോഗം ചേർന്നു. അഫിലിയേറ്റഡ് യൂണിയനുകളുടെ പ്രതിനിധികളെ ഒഴിവാക്കി തൊഴിലാളി പ്രവർത്തനത്തിൽ ബന്ധമില്ലാത്തവരെയും സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന്റെ ആശ്രിതരെയും സ്തുതിപാടകരെയും ഉൾപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു യോഗം.
ഐ.എൻ.ടിയു.സി ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ ഡി.സി.സി പ്രസിഡന്റിന്റെ മദ്ധ്യസ്ഥതയിലാണ് മത്സരം ഒഴിവാക്കിയത്. എന്നാൽ അന്നത്തെ ധാരണയ്ക്ക് വിരുദ്ധമായിട്ടാണ് ഇപ്പോഴത്തെ പുനഃസംഘടനയെന്ന് യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു. ജില്ലയിലെ അഫിലിയേറ്റഡ് യൂണിയൻ ഭാരവാഹികളുടെ വിപുലമായ യോഗം വിളിച്ചുകൂട്ടി ചന്ദ്രശേഖരന്റെ കോൺഗ്രസ് വിരുദ്ധ പ്രവർത്തനത്തെ പ്രതിരോധിക്കാനും പിണറായി സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ സമരം ആരംഭിക്കാനും യോഗം തീരുമാനിച്ചു.
ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കല്ലട.പി. കുഞ്ഞുമോന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സുഭാഷ് കലവറ, കുന്നത്തൂർ പ്രസാദ്, കുരീപ്പുഴ വിജയൻ, ഡി.സി.സി ജനറൽ സെക്രട്ടറി ഡി. ചന്ദ്രബോസ്, വലിയവിള വേണു, പരവൂർ ഹക്കിം, നാലുതുണ്ടിൽ റഹിം, കൊട്ടിയം ഗോപൻ, പെരുമ്പുഴ സലിം, കുമ്പളംചിറ ബാബു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |