കൊല്ലം: മുണ്ടയ്ക്കൽ പുവർ ഹോമിലെ അമ്മമാർക്കും മറ്റ് അന്തേവാസികൾക്കും ഒരിക്കൽ കൂടി കൈത്താങ്ങായി എം.എ. യൂസഫലി. തുടർച്ചയായി ആറാം വർഷവും 25 ലക്ഷം രൂപയുടെ ധനസഹായം കൈമാറി. ഇത്തവണ വിഷുദിനത്തിലാണ് യൂസഫലി എത്തിയത്.
സ്ത്രീകളും പുരുഷന്മാരുമടക്കം 117 അന്തേവാസികളുള്ള പുവർ ഹോമിന്റെ ശോച്യാവസ്ഥ മാദ്ധ്യമങ്ങൾ വഴി അറിഞ്ഞതോടെയാണ് 2017ൽ ആദ്യ ധനസഹായം കൈമാറിയത്. തുടർന്ന് ഓരോ വർഷവും അദ്ദേഹം സഹായം മുടക്കിയില്ല. കൊവിഡ് കാലത്തും സഹായം എത്തിച്ചു. ഇതുവരെ 1.50 കോടി രൂപയുടെ ധനസഹായമാണ് കൈമാറിയത്.
എം.എ. യൂസഫലിക്കുവേണ്ടി ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദനും തിരുവനന്തപുരം ലുലു മാൾ മീഡിയ കോ ഓർഡിനേറ്റർ മിഥുൻ സുരേന്ദ്രനും ചേർന്നാണ് പുവർ ഹോം സെക്രട്ടറി ഡോ.ഡി. ശ്രീകുമാറിന് 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, പുവർ ഹോം സൂപ്രണ്ട് കെ. വത്സലൻ എന്നിവർ സന്നിഹിതരായിരുന്നു.
അഗതിമന്ദിരത്തിലെ അന്തേവാസികൾക്കും ഇരുപതോളം വരുന്ന ജീവനക്കാർക്കുമായി വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |