കൊല്ലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി ശക്തികുളങ്ങര കപ്പിത്താൻസ് തിയേറ്റർ പൊളിച്ചുനീക്കുന്നു. നാല് പതിറ്റാണ്ടിലേറെ സിനിമാപ്രേമികളെ ആവേശം കൊള്ളിച്ച തിയേറ്ററാണ് കപ്പിത്താൻസ്.
ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന് വേണ്ടിയാണ് കപ്പിത്താൻസ് തിയേറ്റർ പൊളിക്കുന്നത്. സിനിമാ പ്രേമിയും പ്രേംനസീറിന്റെ സുഹൃത്തുമായിരുന്നു സമുദ്രോത്‌പന്ന കയറ്റുമതിക്കാരൻ ശക്തികുളങ്ങര സ്വദേശി കപ്പിത്താൻ അൽഫോൺസ് എന്നറിയപ്പെട്ടിരുന്ന അൽഫോൻസ് ജോർജാണ് തിയേറ്റർ നിർമ്മിച്ചത്.
കപ്പലിന്റെ മാതൃകയിൽ ഒരു തിയേറ്റർ പണിയണമെന്നായിരുന്നു അൽഫോൺസിന്റെ ആഗ്രഹം. കൊച്ചിയിലുള്ള ആർക്കിടെക്ടുമായി ആശയം പങ്കുവച്ചു. നിർമ്മാണം പൂർത്തിയായപ്പോൾ തിയേറ്ററിന് കപ്പിത്താൻസ് എന്ന പേരുവീണു. അങ്ങനെ, ഓലപ്പുര ടാക്കീസ് മാത്രമുണ്ടായിരുന്ന ശക്തികുളങ്ങരയിലേക്ക് എ.സി തിയേറ്ററെത്തി. 1980 ആഗസ്റ്റ് 17ന് കേന്ദ്രമന്ത്രിയായിരുന്ന സി.എം. സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം വിധുബാല മുഖ്യാതിഥിയായിരുന്നു. പിന്നീട് ജ്യോതി ടാക്കീസ് വിലയ്ക്കുവാങ്ങി അവിടെ മിനി കപ്പിത്താൻസ് എന്നൊരു തിയേറ്റർ കൂടി പ്രവർത്തിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |