കരുനാഗപ്പള്ളി: ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് പേപ്പറുകളും ഉപയോഗിച്ച് ഒറിജിനലിനെ വെല്ലുന്ന നെറ്റിപ്പട്ടം നിർമ്മിച്ച് ശ്രദ്ധേയനാവുകയാണ് കൊല്ലം ശാസ്താംകോട്ട പൗർണമിയിലെ ഭവിൻ സുഗതൻ. പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ ഭൂമിയിൽ വലിച്ചെറിയുന്നതിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായിട്ടാണ് ഭവിൻ ഈ വേനലവധിക്കാലത്ത് ഈ നിർമ്മാണപ്രവർത്തി ഏറ്റെടുത്തത്. ആലപ്പുഴ താമരക്കുളം വി.വി.എച്ച്.എസ്.എസിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിയാണ്
ഭവിൻ. പരിസ്ഥിതി പ്രവർത്തകനും അദ്ധ്യാപകനുമായ എൽ. സുഗതന്റെയും റവന്യൂ ജീവനക്കാരി അനൂപയുടെയും മകനാണ്. ഒന്നാം ക്ലാസുകാരി ഭവികാ ലക്ഷ്മി സഹോദരിയാണ്. തന്റെ ജന്മദിനത്തിൽ പൊതുസ്ഥാപനങ്ങളിൽ തണൽ മരം നട്ടുപിടിപ്പിച്ചും എക്‌സൈസ് ഡിപ്പാർട്മെന്റിന്റെ ഭാഗമായിട്ടുള്ള വിമുക്തിയുടെ കരുനാഗപ്പള്ളി ഓഫീസിലേക്ക് താൻ വരച്ച ഡിജിറ്റൽ പെയിന്റിംഗുകൾ സംഭാവനയായി നൽകിയും ഭവിൻ ശ്രദ്ധ നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |