SignIn
Kerala Kaumudi Online
Friday, 19 April 2024 10.04 AM IST

നമ്പൂതിരി മോഷ്ടാവായത് വഴിവിട്ട സന്തോഷങ്ങൾക്ക്

photo

കൊല്ലം: അറിയപ്പെടുന്ന നമ്പൂതിരി കുടുംബത്തിൽ നിന്ന് അമ്പലക്കള്ളനായി സജിത്ത് മാറിയത് വഴിവിട്ട സന്തോഷത്തിനായാണ്. കോട്ടയം കുമാരനല്ലൂർ വടക്കേക്കര മഠത്തിൽ സജിത്തിന് (36) മദ്യപാനവും സിനിമ കാണലും അനാശാസ്യ പ്രവർത്തനങ്ങളോടുമായിരുന്നു കമ്പം.

പത്താം ക്ളാസ് വരെ പഠിച്ചശേഷം തന്ത്രവിദ്യകൾ അഭ്യസിച്ച് ക്ഷേത്ര പൂജാരിയായി. ഏറെക്കാലമായി വീട്ടിൽ നിന്ന് അകന്ന് കഴിയുകയായിരുന്നു. 2016ൽ തിരുവനന്തപുരം പോത്തൻകോട് ക്ഷേത്രത്തിലെ പൂജാരിയായിരിക്കെ ക്ഷേത്രത്തിൽ നടന്ന മോഷണത്തിലാണ് സജിത്ത് ആദ്യമായി പിടിക്കപ്പെടുന്നത്. രണ്ടുവർഷത്തെ ജയിൽശിക്ഷ അനുഭവിച്ച് പുറത്തിറങ്ങി വീണ്ടും മോഷണത്തിലേക്ക് തിരിഞ്ഞു.

2018ൽ സജിത്ത് വീണ്ടും പിടിയിലായി. ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങാറില്ല. ജയിലിലെ പാചകത്തിനും മറ്റ് ജോലികൾക്കും സജീവമായി ഇടപെടും. ശിക്ഷ പൂർത്തിയാക്കിയാണ് പുറത്തിറങ്ങുന്നത്. എവിടെയും സ്ഥിരമായി താമസിക്കില്ല. മൊബൈൽ ഫോണും ഉപയോഗിക്കാറില്ല.

മോഷണം നടത്തി അന്നുതന്നെ സ്ഥലം വിടുമെങ്കിലും വിവിധ സ്ഥലങ്ങളിൽ ചുറ്റിക്കറങ്ങി ദിവസങ്ങൾക്കുള്ളിൽ അതേ സ്ഥലത്തെത്തുന്നതാണ് രീതി. ക്ഷേത്രങ്ങളിൽ മാത്രമാണ് മോഷണം നടത്താറുള്ളത്. കഴിഞ്ഞ മാർച്ച് 30ന് ജയിലിൽ നിന്ന് ഇറങ്ങിയശേഷം സദാനന്ദപുരം ആശ്രമത്തിന്റെ ഏക്കറുകണക്കിന് കാടുമൂടിയ ഭൂമിയിൽ ഷെഡ് കെട്ടി താമസിച്ചാണ് മോഷണം നടത്തിയത്.

ഇതിനിടയിൽ നാഗർകോവിൽ, തിരുവനന്തപുരമടക്കം വിവിധ ഇടങ്ങളിൽ ബസിൽ യാത്ര ചെയ്തു. മോഷണത്തിന് സഹായികളെ കൂട്ടാറില്ല. സ്വർണ പൊട്ടുകൾ കൊല്ലത്ത് നിസാര വിലയ്ക്കാണ് വിൽക്കുന്നത്. സജിത്തിന്റെ സ്വഭാവ ദൂഷ്യം അറിഞ്ഞതോടെ കുടുംബാംഗങ്ങൾ അടുപ്പിച്ചിരുന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.