കൊട്ടിയത്തേത് വെള്ളിമൺ മോഡൽ ദുരന്തം
വെള്ളിമണ്ണിലേതിന്റെ ഇരട്ടിയിലേറെ ആഴത്തിൽ മണ്ണിടിഞ്ഞു
രക്ഷാപ്രവർത്തനം ശ്രമകരം
കൊല്ലം: ഏതാനും ദിവസം മുമ്പ് കുണ്ടറ വെള്ളിമണ്ണിൽ സംഭവിച്ചതിന് സമാനമായ ദുരന്തമാണ് ഇന്നലെ കൊട്ടിയം പുഞ്ചിരിച്ചിറ കോളനിയിലുണ്ടായത്. എന്നാൽ വെള്ളിമണ്ണിലേതിനേക്കാൾ കൂടുതൽ ആഴത്തിലാണ് കൊട്ടിയത്ത് മണ്ണിടിഞ്ഞിരിക്കുന്നത്.
വെള്ളിമണ്ണിലെ 32 അടി താഴ്ചയുള്ള കിണറിലെ 13 അടി ഉയരത്തിലുള്ള കോൺക്രീറ്റ് തൊടികളാണ് ഇടിഞ്ഞത്. എന്നാൽ കൊട്ടിയത്തെ കിണർ 70 അടിയോളം താഴ്ചയുള്ളതാണ്. ഇതിന്റെ പകുതിയിലേറെ ഭാഗം ഇപ്പോൾ മണ്ണ് മൂടിയ നിലയിലാണ്. 14 മണിക്കൂറോളം എടുത്തായിരുന്നു വെള്ളിമണ്ണിലെ രക്ഷാപ്രവർത്തനം. അതുകൊണ്ട് തന്നെ കൊട്ടിയത്ത് മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയെ കണ്ടെത്താൻ കുറഞ്ഞത് 20 മണിക്കൂറെങ്കിലും വേണ്ടി വരും. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ കിണറിന്റെ ഒരുവശമിടിച്ച് തുടങ്ങിയെങ്കിലും രാത്രി വൈകി 20 അടി താഴ്ച വരെ മാത്രമാണ് എത്താനായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |