പത്തനാപുരം: കാട്ടുപന്നിയെ വേട്ടയാടി കൊന്ന് ഇറച്ചിയാക്കി വിൽക്കാനുള്ള ശ്രമത്തിനിടെ ഒരാളെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പ്രധാന പ്രതി ഓടി രക്ഷപ്പെട്ടു. വൈപുന്നല പാലയ്ക്കൽ പുത്തൻ വീട്ടിൽ അനിൽകുമാറാണ് (46) അറസ്റ്റിലായത്. പുന്നല തിരുവോണത്തിൽ സന്തോഷാണ് (41) രക്ഷപ്പെട്ടത്.
കമ്പിവേലിയിൽ വൈദ്യുതി കടത്തിവിട്ടാണ് മൃഗവേട്ട നടത്തിയിരുന്നത്. കടശേരി ഉമ്മന്നൂരിലെ സന്തോഷിന്റെ കുടുംബ വീട്ടിലാണ് 60 കിലോയോളം ഇറച്ചി സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് റേഞ്ച് ഓഫീസർ ബി. ദിലീഫ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ശ്രീജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |