കരുനാഗപ്പള്ളി: സിന്തറ്റിക്ക് ഡ്രഗ് വ്യാപാരത്തിൽ ഏർപ്പെട്ടയാളിന്റെ വാഹനം കരുനാഗപ്പള്ളി: പൊലീസ് പിടികൂടി. ക്ലാപ്പന വരവിള പാലക്കുളങ്ങര കൊല്ലന്റെ കിഴക്കതിൽ അൽ അമീന്റെ (22) ജീപ്പാണ് പൊലീസ് പിടിച്ചെടുത്തത്. മറ്റ് വരുമാനമാർഗമില്ലാത്ത ഇയാൾ മയക്ക് മരുന്ന് വ്യാപാരത്തിലൂടെ സമ്പാദിച്ച ജീപ്പാണിതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ ബാംഗ്ലൂരിൽ നിന്ന് വന്ന് ഓച്ചിറയിൽ ബസിറങ്ങി വീട്ടിലേക്ക് പോകുംവഴി 11.92 ഗ്രാം എം.ഡി.എം.എയും 100 ഗ്രാം കഞ്ചാവുമായി പൊലീസ് ഇയാളെ പിടികൂടിയിരുന്നു. വിപണിയിൽ രണ്ട് ലക്ഷം രൂപയോളം വിലവരുന്ന എം.ഡി.എം.എയാണ് പിടികൂടിയത്. ജീപ്പ് കണ്ടു കെട്ടിയ വിവരം ചെന്നൈയിലെ ബന്ധപ്പെട്ട അതോറിറ്റിയെ അറിയിച്ചു. മയക്ക് മരുന്ന് വിപണത്തിലൂടെ സമ്പാദിച്ച പണം കണ്ടുകെട്ടുന്നത് ജില്ലയിൽ ആദ്യമാണ്. ജില്ലാ പൊലീസ് മേധാവി നാരായണന്റെ മേൽ നോട്ടത്തിൽ സിറ്റി ബ്രാഞ്ച് എ.സി.പി സക്കറിയ മാത്യൂവിന്റെ നേതൃത്വത്തിൽ ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ പി.വിനോദ്, എസ് .ഐ മാരായ നിയാസ്, എ.എസ്.ഐ മാരായ സന്തോഷ്, വോണുഗോപാൽ, സി.പി.ഒ രാഹുലൽ എന്നിവരടങ്ങിയ സംഘമാണ് ജീപ്പ് പിടിച്ചെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |