കുന്നത്തൂർ: വിസ്മയ കേസിൽ ഇന്ന് വിധി പ്രസ്താവിക്കാനിരിക്കെ കിരണിന്റെ പോരുവഴിയിലെ വീട് ശോകമൂകം. ജയിലിൽ കഴിഞ്ഞിരുന്ന കിരൺ അടുത്തിടെയാണ് ജാമ്യം നേടി പോരുവഴി ശാസ്താംനടയിലെ വീട്ടിലെത്തിയത്.
എന്നാൽ പിന്നീട് വീടിന് പുറത്തേക്ക് ഇറങ്ങുകയോ സുഹൃത്തുക്കളുമായി ബന്ധം പുലർത്തുകയോ ചെയ്തിരുന്നില്ല. ശാസ്താംനട ടൗണിനോട് ചേർന്ന പഞ്ചായത്ത് ഓഫീസിന് പിന്നിലുള്ള ചന്ദ്രഭവനം വീട്ടിൽ കിരണും മാതാപിതാക്കളായ സദാശിവൻ പിള്ളയും ചന്ദ്രികയമ്മയുമാണ് കഴിഞ്ഞുവരുന്നത്. വിസ്മയ ആത്മഹത്യ ചെയ്ത ജൂൺ 21നും ഇവർ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇന്നലെ രാവിലെ 8.30 ഓടെ പിതാവിനൊപ്പമാണ് കിരൺ കോടതിയിലേയ്ക്ക് പുറപ്പെട്ടത്. ഇതിനുശേഷം അടച്ച ഗേറ്റ് രാത്രിവരെ തുറന്നിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |