കൊല്ലം: കാഷ്യൂ കോർപ്പറേഷന്റെ 30 ഫാക്ടറികളും 27 മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് ചെയർമാൻ എസ്. ജയമോഹൻ അറിയിച്ചു. വിദേശ രാജ്യങ്ങളിൽ നിന്ന് തോട്ടണ്ടി ലഭിക്കുന്നതിന് വന്ന കാലതാമസമാണ് നാലുമാസം ഫാക്ടറികൾ പൂട്ടിക്കിടക്കാൻ കാരണം.
കാലാവസ്ഥാ വ്യതിയാനത്തിൽ വിദേശത്തും കേരളത്തിലും തോട്ടണ്ടി ലഭ്യതയിൽ വന്ന കുറവാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ശ്രീലങ്കയിലെ ആഭ്യന്തര പ്രശ്‌നം മൂലം കൊളംബോ തുറമുഖം വഴിയുള്ള ചരക്കുനീക്കം തടസപ്പെട്ടതും മറ്റൊരു കാരണമായി.
2022 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ എത്തേണ്ട തോട്ടണ്ടിയാണ് ഇപ്പോൾ തൂത്തുക്കുടി, കൊച്ചി പോർട്ടുകൾ വഴി എത്തുന്നത്. ഓണം വരെ മുടക്കമില്ലാതെ ജോലി നൽകാൻ ആവശ്യമായ 6000 മെട്രിക് ടൺ തോട്ടണ്ടിയാണ് ഇപ്പോൾ പോർട്ടുകൾ വഴി എത്തുന്നത്.
ആവേശത്തോടെ ഫാക്ടറികൾ
1. ഓണത്തിന് മുമ്പ് 75 ദിവസം തുടർച്ചയായി ജോലി നൽകും
2. ഓണം കഴിഞ്ഞും ഫാക്ടറികൾ പ്രവർത്തിപ്പിക്കും
3. കാഷ്യൂ ബോർഡ് വഴി ആവശ്യമായ തോട്ടണ്ടി എത്തിക്കും
4. വർക്ക് കലണ്ടർ ഫാക്ടറികളിൽ പ്രസിദ്ധീകരിച്ചു
പുതിയ നിയമനം:
500 പേർക്ക്
ടെസ്റ്റ് വർക്കും മറ്റ് നടപടിക്രമങ്ങളും പാലിച്ചാണ് നിയമനം നടത്തുക. മന്ത്രിമാരായ പി.രാജീവ്, കെ.എൻ.ബാലഗോപാൽ എന്നിവരുടെ ഇടപെടലിനെ തുടർന്നാണ് കശുഅണ്ടി വാങ്ങുന്നതിന് തുക ലഭ്യമായത്.
എസ്. ജയമോഹൻ
ചെയർമാൻ, കാഷ്യൂ കോർപ്പറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |