കൊല്ലം: ദേശീയപാത സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട്
വ്യാപാരികളുടെ നഷ്ടപരിഹാരം 30ന് മുമ്പ് നൽകുമെന്ന് ഡെപ്യൂട്ടി കളക്ടർ ഉറപ്പ് നൽകിയതായി വ്യാപാരി വ്യവസായി സമിതി നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
നഷ്ടപരിഹാരം നൽകുന്നതിനുള്ള നിബന്ധനകൾ ലഘൂകരിക്കാൻ ചർച്ചയിൽ ധാരണയായി. ഇക്കാലയളവിൽ കച്ചവടം നടത്തിയിരുന്നുവെന്ന് കെട്ടിട ഉടമയിൽ നിന്നുള്ള സമ്മതപത്രം നൽകിയാൽ മതിയാകും. നഷ്ടപരിഹാര തുകയുടെ വിതരണം 15ന് ആരംഭിച്ച് 30ന് പൂർത്തിയാക്കും.
ബാക്കി അപേക്ഷകളിലെ പോരായ്മ പരിഹരിക്കാൻ ജൂൺ 6 വരെ സമയം നൽകി. കൊല്ലം ആണ്ടാമുക്കത്തുള്ള വ്യാപാരി വ്യവസായി സമിതി ജില്ലാകമ്മിറ്റി ഓഫീസിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. തുക കൈപ്പറ്റാതെ ശേഷിക്കുന്ന കടകൾ ഒഴിയില്ലെന്നാവശ്യപ്പെട്ട് വ്യാപാരികൾ കഴിഞ്ഞ ദിവസം സത്യഗ്രഹം നടത്തിയിരുന്നു. പത്രസമ്മേളനത്തിൽ കെ.കെ.നിസാർ, ആർ.രാധാകൃഷ്ണൻ, ആർ.സന്തോഷ്, മധുസുദനൻ, മഞ്ജു സുനിൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |