കൊല്ലം: കേരളത്തിന്റെ ഗോതമ്പ്, മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെയും മണ്ണെണ്ണ വിലവർദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ ജൂലായ് ഒന്നിന് രാജ്ഭവൻ മാർച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു, ജനറൽ സെക്രട്ടറി പി.ജി. പ്രിയൻ കുമാർ എന്നിവർ അറിയിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
രാജ്യത്ത് ആദ്യമായി സാർവത്രിക റേഷൻ സമ്പ്രദായം നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. 43 ശതമാനം ജനവിഭാഗത്തിന് മാത്രമാണ് റേഷന് അർഹതയുള്ളതെന്നാണ് കേന്ദ്ര സർക്കാർ ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. ഇതേത്തുടർന്ന് 64.5 ലക്ഷം മെട്രിക് ടൺ ഗോതമ്പ് നിറുത്തലാക്കി. മണ്ണെണ്ണ വില കൂടിയതിനൊപ്പം വിഹിതം 40 ശതമാനവും വെട്ടിക്കുറച്ചു. കേരളത്തിലെ പൊതുവിതരണ സമ്പ്രദായത്തെ തകർക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമമെന്നും ഫെഡറേഷൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |