തൊടിയൂർ: ശരീരത്തിൽ തുളച്ചു കയറിയ മൂന്നു വെടിയുണ്ടകളുമായി കല്ലേലിഭാഗത്തെ മൃഗാശുപത്രിയിൽ നിരീക്ഷണത്തിലിരുന്ന തെരുവ് നായ ചത്തു.
കഴിഞ്ഞ 4 ന് കായംകുളം ഭാഗത്ത് വഴിയരികിൽ അവശനിലയിൽ കണ്ട തെരുവ് നായയെ ലക്ഷ്മി എന്ന യുവതിയാണ് കല്ലേലിഭാഗത്തെ വെറ്റ്സ് എൻ പെറ്റ്സ് ഫോർട്ടിൽ എത്തിച്ചത്. ഇവിടെ നടത്തിയ
എക്സ് - റേ പരിശോധനയിലാണ് വാരിയെല്ല്, നെഞ്ച്, ശ്വാസകോശത്തിന് സമീപം എന്നിവിടങ്ങളിലായി മൂന്ന് എയർഗൺപെല്ലറ്റുകൾ തറച്ചതായി കണ്ടത്. അണുബാധയും രക്തക്കുറവും കാരണം ശസ്ത്രക്രിയ നടത്തി വെടിയുണ്ടകൾ നീക്കാനാവാത്ത നിലയിലായിരുന്നു നായ. ചികത്സയിലൂടെ നില മെച്ചപ്പെടുത്തിയ ശേഷം ശസ്ത്രക്രിയ നടത്താനായിരുന്നു തീരുമാനം. അതിനായി ഡോ.അഖിൽ പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |