കൊല്ലം: വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 5.220 ഗ്രാം എം.ഡി.എം.എയും 11.100 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. കരുനാഗപ്പള്ളി കുലശേഖരപുരം ആദിനാട് തെക്ക് എച്ച്.എസ് ഹൗസിൽ ഹാഫിസ് സജീറാണ് (21) കരുനാഗപ്പള്ളി എക്‌സൈസിന്റെ പിടിയിലായത്. ബംഗളൂരുവിൽ നിന്ന് എറണാകുളത്തെത്തിക്കുന്ന എം.ഡി.എം.എ സുഹൃത്തുക്കൾ വഴി കരുനാഗപ്പള്ളിയിലെത്തിച്ച് ചെറുപൊതികളാക്കി 3000 രൂപ വീതം വില്പന നടത്തുന്നതാണ് ഇയാളുടെ രീതി. മൊത്ത വിതരണക്കാരനായ ഇയാളുടെ സുഹൃത്ത് കരുനാഗപ്പള്ളി സ്വദേശി നൈഫിനെ കർണാടക പൊലീസ് അടുത്തിടെ പിടികൂടിയിരുന്നു.
കൊല്ലം അസി. എക്സൈസ് കമ്മിഷണർ വി. റോബർട്ടിന്റെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ. ജി. രാജീവിന്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഗ്രേഡ് ഇൻസ്പെക്ടർ ഡി.എസ്. മനോജ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ വൈ. സജികുമാർ, എസ്. അനിൽകുമാർ. സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ്, അഭിലാഷ്, പ്രേംരാജ്, ഷെറിൻ രാജ്, ജയലക്ഷ്മി, ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |