കൊല്ലം: പതിവായി മദ്യപിച്ചെത്തുന്നത് വിലക്കിയതിന് കടയുടമയായ യുവതിയെ ആക്രമിച്ച രണ്ടുപേരിൽ ഒരാൾ പരവൂർ പൊലീസിന്റെ പിടിയിലായി. കലയ്‌ക്കോട് ഹെലൻ ഹൗസിൽ സുനിൽ കുമാറാണ് (50, ഷാജി) പിടിയിലായത്. പരവൂർ, കലയ്‌ക്കോട് ചായക്കട നടത്തുന്ന യുവതിയുടെ കടയിൽ സ്ഥിരമായി മദ്യപിച്ചെത്തി ബഹളമുണ്ടാക്കുന്നതിനാൽ സുനിൽകുമാറിനേയും സുഹൃത്തിനേയും കടയുടമ വിലക്കിയിരുന്നു. തുടർന്ന് ഇയാളും സുഹൃത്തും ചേർന്ന് ജാതിപ്പേര് വിളിക്കുകയും കത്തി വച്ച് കഴുത്തിൽ കുത്താൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. സംഭവശേഷം ഇരുവരും ഒളിവിലായിരുന്നു. പരവൂർ പൊലീസ് ഇൻസ്‌പെക്ടർ എ. നിസാറിന്റെ എസ്.ഐ നിതിൻ നളൻ, എ.എസ്.ഐ രമേശൻ എസ്.സി.പി.ഒ റിലേഷ് ബാബു, സി.പി.ഒ അജയൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |