കൊല്ലം: പിതൃതർപ്പണ പുണ്യം തേടി ആയിരങ്ങൾ ബലിക്കടവുകളിൽ എത്തിയപ്പോൾ ആരോരുമില്ലാതെ ലോകത്തോട് വിടപറഞ്ഞവർക്കായി ബലിതർപ്പണം നടത്തി വ്യത്യസ്തനായി ഒരു മനുഷ്യൻ.
ജീവകാരുണ്യ പ്രവർത്തകനായ ശക്തികുളങ്ങര സ്വദേശി ഗണേഷാണ് അനാഥ ജന്മങ്ങൾക്കായി ബലിയിട്ടത്. അനാഥാലയങ്ങളിൽ മരിച്ചവരെയും കൊവിഡ് ബാധിച്ച് മരിച്ച അനാഥരെയും നിയമനടപടികൾ പൂർത്തിയാക്കി ഗണേഷ് ശ്‌മശാനങ്ങളിലെത്തിച്ച് ആചാരപരമായി സംസ്കാരം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് തിരുമുല്ലവാരത്ത് ബലിതർപ്പണം നടത്തിയത്.
റോഡിൽ അലഞ്ഞുതിരിയുന്നവരെയും മാനസിക വിഭ്രാന്തിയുള്ളവരെയും സംരക്ഷിക്കുന്ന പ്രവർത്തനങ്ങളും ഗണേശ് ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ പൊലീസും ഗണേഷിന്റെ സേവനം തേടിയിട്ടുണ്ട്. ലാഭേച്ഛയില്ലാതെയുള്ള ഗണേഷിന്റെ പ്രവർത്തനങ്ങളിൽ സുഹൃത്തുക്കളായ അബു, ജോൺസൺ വിൽസൺ, ശാസ്താംകോട്ട ഫയർ സ്റ്റേഷനിലെ ഫയർ ഓഫീസർ മനോജ്, കാറ്ററിംഗ് ജീവനക്കാരനായ ശക്തികുളങ്ങര സ്വദേശി ബാബു എന്നിവരും പിന്തുണയുമായി ഒപ്പമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |