കൊല്ലം: പൊലീസ് ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ എക്സൈസ് സംഘം റെയിൽവേ സ്റ്റേഷനിലും പാഴ്‌സൽ കേന്ദ്രങ്ങളിലും പരിശോധന നടത്തി. കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ബി. സുരേഷിന്റെ നിർദ്ദേശപ്രകാരം അസി. എക്‌സൈസ് കമ്മിഷണർ വി. റോബർട്ടിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ പാഴ്‌സൽ സർവീസുകളിലൂടെ എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ കൊല്ലം എക്‌സൈസ് പിടികൂടിയിരുന്നു. ഓണത്തിന് ലഹരിവസ്തുക്കൾ വൻതോതിൽ എത്താൻ സാദ്ധ്യതയുള്ളത് കണക്കിലെടുത്താണ് പരിശോധന നടത്തിയത്.
പാഴ്‌സൽ കേന്ദ്രങ്ങളിൽ ദീർഘനാളായി ഉടമസ്ഥരില്ലാതെ കിടന്നിരുന്നതും സംശാസ്പദമായതുമായ പാഴ്‌സലുകളും യാത്രക്കാരെയും അവരുടെ ബാഗേജുകളും പരിശോധനയ്ക്ക് വിധേയമാക്കി. ട്രെയിനിൽ വന്നിറങ്ങിയ യാത്രക്കാരെയും പരിശോധിച്ചു. ലഹരി വസ്തുക്കൾ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച ലാബ് ഇനത്തിലുള്ള ഹണ്ടർ എന്ന പൊലീസ് നായയുടെ സേവനവും പരിശോധനയിലുണ്ടായിരുന്നു.
എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോ എക്‌സൈസ് ഇൻസ്‌പെക്ടർ ജലാലുദ്ദീൻ കുഞ്ഞ്, കൊല്ലം റേഞ്ച് ഇൻസ്‌പെക്ടർ ഒ.രാജു, പ്രിവന്റീവ് ഓഫീസർമാരായ ജോൺ, വിജയകൃഷ്ണൻ, ശ്രീകുമാർ, ബിനുലാൽ, മനീഷ്യസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |