SignIn
Kerala Kaumudi Online
Friday, 19 April 2024 1.16 PM IST

വികസന ചരിത്രത്തിന് തുടക്കംകുറിച്ച് പ്രധാനമന്ത്രി

railway
കൊല്ലം റെയിൽവേ സ്റ്റേഷൻ വികസനം, കൊല്ലം–പുനലൂർ വൈദ്യുതീകരിച്ച റെയിൽ പാത എന്നിവയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനിലൂടെ നിർവഹിക്കുന്നു.

കൊല്ലം: ദേശിംഗനാടിന്റെ വികസന ചരിത്രമെഴുതി കൊല്ലം റെയിൽവേ സ്റ്റേഷൻ. വികസന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. വൈദ്യുതീകരണം പൂർത്തിയായ കൊല്ലം- പുനലൂർ പാതയുടെ സമർപ്പണവും കൊല്ലം- പുനലൂർ പാതയിൽ സർവീസ് ആരംഭിച്ച മെമുവിന്റെ ഫ്ളാഗ് ഓഫും അദ്ദേഹം നിർവഹിച്ചു. കൊല്ലം റെയിൽവേ സ്റ്റേഷൻ ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കുമെന്ന ഉദ്ഘാടന പ്രസംഗത്തിലെ പ്രധാനമന്ത്രിയുടെ പരാമർശം ജനങ്ങൾ ഹർഷാരവത്തോടെയാണ് വരവേറ്റത്. വൈകുന്നേരം ആറരയോടെ എറണാകുളം സിയാൽ കൺവൻഷൻ സെന്ററിൽ നടന്ന സമ്മേളനത്തിൽ ഓൺലൈനായിട്ടായിരുന്നു നിർമ്മാണോദ്ഘാടനം. ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ ചടങ്ങിന് സാക്ഷിയായി. അതേ സമയം കൊല്ലം റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി, മേയർ പ്രസന്ന ഏണസ്റ്റ്, റെയിൽവേ ഉദ്യോഗസ്ഥർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. എയർപോർട്ട് മാതൃകയിൽ ലോക നിലവാരത്തിൽ 361.17 കോടിയുടെ വമ്പൻ വികസന പദ്ധതിയാണ് കൊല്ലത്ത് ഇതോടെ ആരംഭം കുറിച്ചത്. വൈദ്യുതീകരണം പൂർത്തിയായ കൊല്ലം- പുനലൂർ പാതയിലൂടെ ഓടിക്കൊണ്ടിരുന്ന പാസഞ്ചർ ട്രെയിനിന് പകരമായാണ് മെമു ഓടിത്തുടങ്ങിയത്. പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തതിന് പിന്നാലെ പുനലൂരിലേക്കുളള ആദ്യ മെമുവിന്റെ യാത്രയും തുടങ്ങി.

.......................

ഇത് ചരിത്ര വികസനം, പ്രധാനമന്ത്രിക്കും റെയിൽവേമന്ത്രിക്കും

നാടിന്റെ ആദരം :എൻ.കെ.പ്രേമചന്ദ്രൻ

കൊല്ലം: സമാനതകളില്ലാത്ത വികസനമാണ് കൊല്ലത്ത് ആരംഭിക്കുന്നതെന്ന് കൊല്ലത്തെ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച എൻ. കെ. പ്രേമചന്ദ്രൻ എം. പി പറഞ്ഞു. റെയിൽവേ വികസനത്തിന് അനുകൂല നിലപാട് സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, റെയിൽവേ മന്ത്രി , റെയിൽവേ മന്ത്രാലയത്തിലെ ബോർഡംഗങ്ങൾ, ഉദ്യോസ്ഥർ എന്നിവരോട് കൊല്ലം പൗരാവലിയുടെ ആദരവ് അർപ്പിക്കുന്നു. 2041 ലക്ഷ്യമിട്ടുളള വികസമാണ് ആവിഷ്കരിച്ചിട്ടുളളത്. 361.17 കോടിയാണ് പദ്ധതിക്കായി ചെലവിടുക. കഴിഞ്ഞ ബഡ്ജറ്റി ൽ രാജ്യത്തെ 41 സ്റ്റേഷനുകളുടെ വികസനത്തിന് 12,000 കോടി രൂപയാണ് വകയിരുത്തിയത്. കേരളത്തിൽ മൂന്നു സ്റ്റേഷനുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. അതിൽ ഏറ്റവും കൂടുതൽ തുക വികസന പദ്ധതികൾക്കായി ലഭിച്ചത് കൊല്ലത്തിനാണ്. മൂന്നു വർഷം കൊണ്ട് നിർമ്മാണ ജോലികൾ പൂർത്തിയാകും. ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാർ വച്ച് ജോലികൾ ആരംഭിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ റെയിൽവേ ടൈം ലൈൻ സഹിതമുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ഇതു പ്രകാരം പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കി പുതിയത് നിർമ്മിക്കുകയെന്നും അദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.