പത്തനാപുരം: സംസ്ഥാന ഫാമിംഗ് കോർപ്പറേഷൻ തൊഴിലാളികൾ ബോണസ് ആനുകൂല്യങ്ങൾക്കായി നടത്തിവന്ന സമരം ഒത്തുതീർപ്പായി. കൃഷി മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഓൺലൈനായി നടത്തിയ ചർച്ചയിൽ അന്തിമ തീരുമാനമായി. മാനേജ്മെന്റുമായി നടത്തിയ ചർച്ചയിൽ ബോണസ് 20ശതമാനവും എക്സ് ഗ്രേഷ്യ 8000 രൂപയും അംഗീകരിച്ചെങ്കിലും തൊഴിലാളികളുടെ അഡ്വാൻസ് സംബന്ധിച്ച് തർക്കത്തെ തുടർന്ന് തൊഴിലാളികൾ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സമരം നടന്നു വരികയായിരുന്നു. കഴിഞ്ഞ ദിവസം കൃഷി മന്ത്രി ഓൺലൈനായി സംഘടിപ്പിച്ച ചർച്ചയിൽ എല്ലാ തൊഴിലാളികൾക്കും 4000 രൂപ അഡ്വാൻസ് അനുവദിച്ചു. മന്ത്രി പി.പ്രസാദ്, ചെയർമാൻ കെ.ശിവശങ്കരൻ നായർ ,മാനേജിംഗ് ഡയറക്ടർ എൽ.ഷിബുകുമാർ, എസ്.ജയമോഹൻ (സി.ഐ.ടി.യു ജില്ലാ സെക്രട്ടറി) എസ്.വേണുഗോപാൽ, സി.ആർ.നെജീബ്, റിയാസ് മുഹമ്മദ്, ഷാജി , എസ്.ജിയാസുദ്ദീൻ, കറവൂർ എൽ.വർഗ്ഗീസ് എന്നി യൂണിയൻ നേതാക്കളും ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |