SignIn
Kerala Kaumudi Online
Thursday, 25 April 2024 2.05 PM IST

സിറ്റി ഗ്യാസ് പദ്ധതി പ്ലാന്റിന് ഒരുമാസത്തിനകം ഭൂമി

കൊല്ലം: പാചകത്തിനുള്ള പ്രകൃതി വാതകം പൈപ്പ് ലൈൻ വഴി വീടുകളിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ ജില്ലയിലെ ആദ്യ പ്ലാന്റ് സ്ഥാപിക്കാൻ ഒരു മാസത്തിനകം സ്ഥലം കണ്ടെത്തി നൽകുമെന്ന് വ്യവസായ വകുപ്പിന്റെ ഉറപ്പ്.

പദ്ധതിയുടെ നിർവഹണ ഏജൻസിയായ സ്വകാര്യ കമ്പിനിയുമായി വ്യവസായ വകുപ്പ് അധികൃതർ നടത്തിയ ചർച്ചയിലാണ് ഉറപ്പ് ലഭിച്ചത്. ചവറ, ചാത്തന്നൂർ, കൊല്ലം എന്നിവിടങ്ങളിലാണ് അദ്യഘട്ടത്തിൽ പ്ലാന്റ് സ്ഥാപിക്കുക. ചവറയിലെ പ്ലാന്റിന് കെ.എം.എല്ലിന്റെ സ്ഥലം വിട്ടുനൽകാനാണ് സാദ്ധ്യത. സി.എൻ.ജി വലിയ അളവിൽ കെ.എം.എം.എല്ലിനും ആവശ്യമുള്ളതിനാൽ വിയോജിപ്പിന് സാദ്ധ്യതയില്ല.

എന്നാൽ കെ.എം.എം.എല്ലിന്റെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ സ്ഥലം വേർതിരിച്ച ശേഷമേ സിറ്റി ഗ്യാസ് പദ്ധതിക്കുള്ള ഭൂമിയുടെ കാര്യത്തിൽ ധാരണയാകൂ. പുനലൂർ വ്യവസായ പാർക്ക്, ഇടപ്പള്ളിക്കോട്ടയിലെ എച്ച്.പി.സി.എൽ ഭൂമി, ചിറക്കരയിൽ വ്യവസായ പാർക്കിനായി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ഭൂമി എന്നിവ വിട്ടുനൽകാൻ വ്യവസായ വകുപ്പ് ഇടപെടാമെന്ന വാഗ്ദാനം നൽകിയെങ്കിലും ദേശീയപാതയിൽ നിന്ന് അകന്നുനിൽക്കുന്ന പ്രദേശങ്ങളായതിനാൽ നിർവഹണ ഏജൻസിക്ക് താല്പര്യമില്ല. ഒരേക്കർ സ്ഥലം വിട്ടുനൽകിയാൽ ഒരു വർഷത്തിനകം പ്ലാന്റ് പൂർത്തിയാക്കി പൈപ്പ് ലൈൻ വഴിയുള്ള പ്രകൃതി വാതക വിതരണം ആരംഭിക്കും.


കരുനാഗപ്പള്ളിയിൽ മൂന്ന് മാസത്തിനകം

കരുനാഗപ്പള്ളിയിൽ പ്രകൃതി വാതക പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ള സർവേ തുടങ്ങി. താത്കാലിക പ്ലാന്റിൽ നിന്നാകും വിതരണം. കരുനാഗപ്പള്ളി നഗരസഭ പരിധിയിലെ രണ്ടായിരം വീടുകൾക്കാകും ആദ്യഘട്ടത്തിൽ കണക്ഷൻ നൽകുക. കണക്ഷനൊപ്പം സ്ഥാപിക്കുന്ന മീറ്ററിലെ റീഡിംഗ് അനുസരിച്ച് മാസം തോറും പണം അടയ്ക്കണം.

തോന്നയ്ക്കലിൽ നിന്ന് പാരിപ്പള്ളിയിലേക്ക്

ജില്ലയിൽ സ്ഥലം ലഭ്യമാകുന്നതിനുള്ള കാലതാമസം കാരണം തിരുവനന്തപുരം ജില്ലയിൽ രണ്ടാമത്തെ പ്ലാന്റ് സ്ഥാപിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. തോന്നയ്ക്കലിൽ രണ്ട് ഏക്കർ സ്ഥലത്ത് പുതിയ പ്ലാന്റ് ഉടൻ സ്ഥാപിക്കും. അവിടെ നിന്ന് തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങൾക്ക് പുറമേ അതിർത്തിപ്രദേശമായ പാരിപ്പള്ളി വരെ പ്രകൃതി വാതകം വിതരണം ചെയ്യാനാണ് ആലോചന. ഇതിന് ഏകദേശം ഒരു വർഷം വേണ്ടിവരും.

പോക്കറ്റ് ചോരാതെ അടുപ്പ് കത്തിക്കാം

 കണക്ഷന് വീടുകളിലെത്തി രജിസ്ട്രേഷൻ

 ആദ്യഘട്ട ചെലവ് 6500 രൂപ

 തുക ഘട്ടംഘട്ടമായി അടയ്ക്കാം

 ഒരു പ്രദേശത്തെ എല്ലാവർക്കും ഒരുമിച്ച് കണക്ഷൻ

 എൽ.പി.ജിയെക്കാൾ 25-30 % ശതമാനം വിലക്കുറവ്

 അപകടരഹിതം

 മുടങ്ങാതെ ഇന്ധന വിതരണം

പ്രകൃതി വാതകം കൊണ്ടുപോകുന്നതിനായി കളമശേരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പൈപ്പ്ലൈൻ സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങി. ചേർത്തല അടക്കമുള്ള ചില പ്രദേശങ്ങളിൽ ഇതിനോടകം പൈപ്പ് സ്ഥാപിച്ചു. ഇവയെ ബന്ധിപ്പിച്ചുള്ള പൈപ്പ് ലൈൻ സ്ഥാപിക്കൽ മൂന്ന് വർഷത്തിനകം പൂർത്തിയാകും.

സിറ്റി ഗ്യാസ് പദ്ധതി അധികൃതർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.