SignIn
Kerala Kaumudi Online
Saturday, 20 April 2024 9.48 AM IST

ഓണം കഴിഞ്ഞിട്ടും ട്രെയിനിൽ കൂട്ടയിടി

കൊല്ലം: ഓണം കഴിഞ്ഞുള്ള മലയാളികളുടെ മടക്കയാത്രയിൽ ട്രെയിനിൽ കൂട്ടയിടി. നിന്നുതിരിയാൻ ഇടമില്ലാതെയാണ് മിക്ക ട്രെയിനുകളും കൊല്ലം വിട്ടത്. റിസർവേഷൻ കിട്ടാതെ വന്നതോടെ ജനറൽ കമ്പാർട്ട്മെന്റിൽ കാലുകുത്താനിടമില്ലാതായി.

പൊതുവേ തിരക്ക് കുറഞ്ഞ കൊല്ലം - പുനലൂർ- ചെങ്കോട്ട പാതയിലും തിരക്കിന് കുറവില്ലായിരുന്നു. ക്വയിലോൺ മെയിലിന്റെ വാതിലിൽ പടിയിൽ വരെ യാത്രക്കാർ തൂങ്ങി നിൽക്കുകയായിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ജനറൽ കമ്പാർട്ടുമെന്റുകളുടെ എണ്ണം കുറച്ചതും തിരക്കിന് കാരണമായി.

ഓണാവധി കഴിഞ്ഞ് ഇന്ന് ഓഫീസുകളും സ്കൂളുകളും തുറക്കുന്നതിനാൽ കുടുംബവുമായി ആളുകൾ ജോലി സ്ഥലങ്ങളിലേക്കും താമസ സ്ഥലങ്ങളിലേക്കും മടങ്ങിയതാണ് തിരക്ക് വർദ്ധിപ്പിച്ചത്. വളരെ നേരത്തെ ബുക്ക് ചെയ്തവർക്കും റിസർവേഷൻ ലഭിക്കാതിരുന്നത് മൂലം ജനറൽ കമ്പാർട്ടുമെന്റുകളെ ആശ്രയിക്കേണ്ടി വന്നു. എന്നാൽ ഓണത്തിരക്ക് കണക്കിലെടുത്ത് ജനറൽ കമ്പാർട്ടുമെന്റുകൾ കൂട്ടാനും റെയിൽവേ തയ്യാറായില്ല.

ബംഗളൂരു, ചെന്നെ റൂട്ടുകളിലാണ് തിരക്ക് കൂടുതലായി അനുഭവപ്പെട്ടത്. ഐലൻഡ്, നേത്രാവധി, പരശുറാം, ശബരി, ചെന്നൈ സൂപ്പർ, വേണാട്, പരശുറാം തുടങ്ങിയ ട്രെയിനുകളിലെല്ലാം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി യാത്രാ ദുരിതം തുടരുകയാണ്.

ഓണത്തിരക്ക് കണക്കിലെടുത്ത് ജനറൽ കമ്പാർട്ടുമെന്റുകളുടെ എണ്ണം കൂട്ടുന്നതടക്കം ഒരു നടപടിയും റെയിൽവേ സ്വീകരിച്ചില്ല. തിരക്കിനിടെ ചില യാത്രക്കാർക്ക് ശാരീരിക അസ്വസ്ഥതകളും ഉണ്ടായി.

ലിയോൺസ്, സെക്രട്ടറി,

ഫ്രണ്ട്സ് ഓൺ റെയിൽസ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.