പൂർത്തിയായത് 80 %
കൊല്ലം: കൊല്ലം കോർപ്പറേഷൻ പരിധിയിലും കൊറ്റങ്കര പഞ്ചായത്തിലും കുടിവെള്ളം എത്തിക്കാനുള്ള ഞാങ്കടവ് പദ്ധതി മാർച്ചിൽ പൂർത്തിയാകുമെന്ന് കണക്കുകൂട്ടൽ. നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ 80 ശതമാനം പൂർത്തിയായി.
കല്ലടയാറ്റിൽ നിന്നുള്ള ജലം ശേഖരിക്കാൻ ഞാങ്കടവിൽ കിണറിന്റെ നിർമ്മാണം നേരത്തെ പൂർത്തിയായിരുന്നു. ഇവിടെ നിന്ന് വസൂരിച്ചിറയിലേക്കുള്ള പൈപ്പിടലും പൂർത്തിയായി. ഞാങ്കടവിൽ നിന്ന് എത്തിക്കുന്ന ജലം ശുദ്ധീകരിക്കാൻ വസൂരിച്ചിറിയിലുള്ള 100 എം.എൽ.ഡി ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമ്മാണം 82 ശതമാനമായി. ശുദ്ധീകരിച്ച ജലം സംഭരിക്കാൻ ഇവിടെയും വടക്കേവിളയിലും 10 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള രണ്ട് ടാങ്കുകളും പൂർത്തീകരിച്ചു. മണിച്ചിത്തോട്ടിലെ 54 ലക്ഷം ലിറ്ററിന്റെ ഭീമൻ ടാങ്കിന്റെ നിർമ്മാണ പ്രവർത്തനം അന്തിമഘട്ടത്തിലാണ്. ടാങ്കിന്റെ പ്ലാസ്റ്ററിംഗും പെയിന്റിംഗും പൂർത്തിയായി.
പൈപ്പിടൽ പുരോഗമിക്കുന്നു
1. വസൂരിച്ചിറയിൽ നിന്ന് മണിച്ചിത്തോട്ടിലേക്കുള്ള പൈപ്പിടൽ പുരോഗമിക്കുന്നു
2. നാന്തിരിക്കലിന് സമീപം ഒരു കിലോ മീറ്റർ ദൂരത്തിൽ പൈപ്പിടാനുണ്ട്
3. കൊല്ലം എ.ആർ ക്യാമ്പിന് സമീപം റെയിൽവേ പാളത്തിനടിയിലൂടെയും പൈപ്പിടണം
4. ഞാങ്കടവിൽ ട്രാൻസ്ഫോർമർ കെട്ടിട നിർമ്മാണം, വിവിധയിടങ്ങളിൽ പമ്പ് സെറ്റ് എന്നിവ സ്ഥാപിക്കണം
5. ഇവയ്ക്കായി എസ്റ്റിമേറ്റ് പുതുക്കി റീ ടെണ്ടർ ചെയ്യണം
എങ്ങുമെത്താതെ തടയണ
ഞാങ്കടവിലെ കിണറിൽ ജലലഭ്യത ഉറപ്പാക്കാൻ കല്ലടയാറ്റിൽ തടയണ നിർമ്മാണത്തിനുള്ള 38.09 കോടിയുടെ ടെണ്ടർ, അംഗീകാരത്തിനായി സർക്കാരിന്റെ പരിഗണനയിലാണ്. 37.04 കോടിയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരുന്നത്. ഏറ്റവും കുറഞ്ഞ ടെണ്ടർ തുക എസ്റ്റിമേറ്റിനേക്കാൾ ഏറെ ഉയർന്നതായതിനാലാണ് സർക്കാരിന്റെ അംഗീകാരത്തിന് വിട്ടത്.
പദ്ധതി ചെലവ് ₹ 330 കോടി
ആദ്യ എസ്റ്റിമേറ്റ് ₹ 313.35 കോടി
ഞാങ്കടവിലെ തടയണ നിർമ്മാണം കൂടി ചേർത്താണ് പദ്ധതി ചെലവ് കണക്കുകൂട്ടിയിരിക്കുന്നത്. കിഫ്ബി ഫണ്ടിന് പുറമേ കൊല്ലം കോർപ്പറേഷന്റെ അമൃത് വിഹിതം കൂടി വിനിയോഗിച്ചാണ് നിർമ്മാണം. ഇതാണ് ചെലവ് വർദ്ധിച്ചത്.
ജില്ലാഭരണകൂടം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |