കൊല്ലം: ജില്ലാ ആശുപത്രി വികസനത്തിനായി 183 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ട് വർഷം നാല് കഴിഞ്ഞു. കഴിഞ്ഞ വർഷം കിഫ്ബിയിൽ നിന്ന് 104 കോടി രൂപയും അനുവദിച്ചു. എന്നിട്ടും ആശുപത്രി കെട്ടിടത്തിനായി ഒരു കല്ലുപോലും വച്ചില്ല. കെട്ടിട നിർമ്മാണത്തിന്റെ മാസ്റ്റർ പ്ളാൻ തയ്യാറായെങ്കിലും കിഫ്ബിയുടെ സാങ്കേതിക അനുമതി വൈകുന്നത്
കാരണം നിർമ്മാണ ഘട്ടത്തിലെത്താൻ കഴിഞ്ഞിട്ടില്ല.
മൂന്ന് ബ്ലോക്കുകളായി കെട്ടിടങ്ങൾ നിർമ്മിക്കാനായിരുന്നു പദ്ധതി. ഇതിന്റെ ഭാഗമായി പേ വാർഡ് പൊളിച്ചുനീക്കാനും അനുമതിയായി. കേന്ദ്ര സർക്കാരിന്റെ പുതിയ മാനദണ്ഡം അനുസരിച്ച് അടുത്തിയിടെ പ്ളാൻ് പരിഷ്കരിച്ചു നൽകിയെങ്കിലും തുടർ നടപടികൾ വൈകുകയാണ്.
ബ്ളോക്കുകൾ മൂന്ന്
അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന ജില്ലാആശുപത്രിക്ക് പുതുജീവൻ എന്നനിലയിലാണ് കെട്ടിട നിർമ്മാണത്തിന് പദ്ധതിയിട്ടത്. ഒ.പി, ഐ.പി വിഭാഗങ്ങൾക്ക് വേണ്ടി മാത്രമായിട്ടുള്ളതാണ് പത്തുനിലകളുള്ള ആദ്യ ബ്ളോക്ക്. 200 കിടക്കകൾ ഇവിടെ സജജമാക്കും. അഞ്ച് നിലകളോടു കൂടിയ രണ്ടാമത്തെ ബ്ളോക്ക് യൂട്ടിലിട്ടി സെന്ററാണ്. രണ്ട് നിലകൾ ആദ്യ ഘട്ടമായി നിർമ്മിക്കും. മെഡിക്കൽ ലബോറട്ടറി, മോർച്ചറി തുടങ്ങിയ സംവിധാനങ്ങൾ ഇവിടെ ഒരുക്കും. എട്ട് നിലകളോടുകൂടിയ മൂന്നാമത്തെ ബ്ളോക്കിൽ സ്കാനിംഗ് ഉൾപ്പെടെ രോഗനിർണയ സംവിധാനങ്ങൾ ഒരുക്കും. ബ്ലഡ് ബാങ്ക്, ലാബ് തുടങ്ങി പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന പരിശോധനാകേന്ദ്രങ്ങളെല്ലാം ഒറ്റ കെട്ടിടത്തിലാക്കി രോഗികൾക്ക് സൗകര്യപ്രദമാക്കുകയെന്നതാണ് ലക്ഷ്യം.
.....................................
ആശുപത്രിയിൽ പരിമിതമായ സൗകര്യങ്ങൾ
ബലക്ഷയം നേരിടുന്ന കെട്ടിങ്ങൾ
പലതും പൊട്ടിപ്പൊളിഞ്ഞത്
ആവശ്യമായ കിടക്കകളില്ല
സ്പെഷ്യലൈസ്ഡ് വാർഡുകൾ തുടങ്ങാൻ തടസ്സം.
പരിശോധനാ സംവിധാനങ്ങൾ ഒരുമിച്ചല്ല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |