കൊല്ലം: അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കുരീപ്പുഴയിൽ നിർമ്മിക്കുന്ന സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഡിസംബറിൽ പ്രവർത്തനസജ്ജമായേക്കും. നിലവിൽ 69 ശതമാനം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി.
ട്രീറ്റ്മെന്റ് യൂണിറ്റുകളുടെ നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. ഇവ സ്ഥാപിക്കാനുള്ള വൈദ്യുതീകൃത യന്ത്രങ്ങൾ ഫാക്ടറി ടെസ്റ്റ് കഴിഞ്ഞ് ഉടനെത്തും. വൈകാതെ പ്ലാന്റിന്റെ പ്രധാനഘടകമായ കൺട്രോൾ യൂണിറ്റിന്റെ നിർമ്മാണം ആരംഭിക്കും. പരിസ്ഥിതിക്കും പ്രദേശവാസികൾക്കും യാതൊരുതരത്തിലുള്ള പ്രതിസന്ധിയും സൃഷ്ടിക്കാത്ത തരത്തിൽ മൂവിംഗ് ബെഡ് ബയോ റിയാക്ടർ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്രവർത്തനം.പ്ലാന്റിലെത്തുന്ന മാലിന്യത്തിലെ ദ്രാവകഭാഗം വിവിധ ഘട്ടങ്ങളായുള്ള സംസ്കരണത്തിലൂടെ ശുദ്ധജലത്തിന് തുല്യമായ അവസ്ഥയിലും ഖരപദാത്ഥങ്ങൾ വളമാക്കിയും മാറ്റും. ശുദ്ധജലം അഷ്ടമുടി കായലിൽ നിന്ന് 50 മീറ്റർ അകലെയായി ഒഴുക്കും.
പദ്ധതി ചെലവ് - ₹ 25 കോടി
പ്ലാന്റിന്റെ പ്രവർത്തനം
1. നഗരത്തിലെ വീടുകളിൽ നിന്ന് പൈപ്പ് ലൈൻ വഴിയും ലോറികളിലും എത്തിക്കുന്ന മലിനജലവും കക്കൂസ് മാലിന്യവും ഇൻലെറ്റ് ചേംബറിൽ സംഭരിക്കും.
2. ഇൻലെറ്റ് ചേംബറിൽ നിന്ന് സ്ക്രീൻ ചേംബറിലെത്തുന്ന മാലിന്യത്തിലെ പ്ലാസ്റ്റിക് അടക്കമുള്ള അജൈവ ഘടങ്ങൾ വേർതിരിക്കും
3. ഗ്രിഡ് ചേംബറിലെത്തുന്ന ദ്രാവത്തിൽ നിന്ന് സൂക്ഷ്മമായ ഖരപദാർത്ഥങ്ങൾ വേർതിരിച്ച് മാറ്റും
4. ഗ്രിഡ് ചേംബറിൽ നിന്ന് വിവിധ ഘട്ടങ്ങളായി എത്തുന്ന മാലിന്യം ഇക്വലൈസേഷൻ ടാങ്കിൽ സംഭരിച്ച് ഒരേരൂപത്തിലുള്ള മിശ്രിതമാക്കും
5. ഇക്വലൈസേഷൻ ടാങ്കിൽ നിന്ന് ദ്രാവക രൂപത്തിലുള്ള മാലിന്യം പമ്പ് ചെയ്ത് മൂവിംഗ് ബഡ് റിയാക്ടറിലെത്തും. ഇതിനുള്ളിലെ ബാക്ടീരിയകൾ മാലിന്യത്തെ വിഘടിപ്പിച്ച് ഇല്ലാതാക്കും.
6. മാലിന്യമുക്തമായ ദ്രാവകം സെക്കൻഡറി ക്ലാറിഫയറിൽ എത്തിച്ച് ഖരപദാർത്ഥങ്ങൾ വേർതിരിച്ച് സ്ലഡ്ജ് ഹോൾഡർ ടാങ്കിലേക്കും ദ്രാവക ക്ലോറിനേഷൻ ടാങ്കിലേക്കും മാറ്രും
7. ക്ലേറിനേഷൻ ടാങ്കിലെത്തുന്ന ജലം ക്ലോറിനേഷന് വിധേയമാക്കി അഷ്ടമുടിക്കായലിന് സമീപത്തേക്ക് ഒഴുക്കും. സ്ലഡ്ജ് ഹോൾഡറിലെത്തുന്ന ഖരപ്രദാർത്ഥങ്ങൾ കട്ടകളുടെ രൂപത്തിൽ കവറിലാക്കി വളമായി ഉപയോഗിക്കാൻ കൈമാറും
31.91 കോടിയായിരുന്നു പദ്ധതിയുടെ എസ്റ്റിമേറ്റെങ്കിലും പഞ്ചാബ്, എറണാകുളം എന്നിവിടങ്ങൾ ആസ്ഥാനമായുള്ള രണ്ട് കമ്പിനികൾ സംയുക്തമായി 25 കോടിക്കാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.
അമൃത് പദ്ധതി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |