SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.29 PM IST

സാമ്പ്രാണിക്കോടിയിൽ സഞ്ചാരവിലക്കിന് 100 ദിനം

kodi

കൊല്ലം: ടൂറിസം മേഖലയിൽ നിർണായക സ്വാധീനം ചെലുത്തുന്ന പ്രാക്കുളം സാമ്പ്രാണിക്കോടി തുരുത്തിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ട് 100 ദിനത്തോടടുക്കുന്നു.

സംരംഭകർ കടക്കെണിയിലായിട്ടും തുടർ നടപടി സ്വീകരിക്കാതെ ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ഒളിച്ചുകളി തുടരുകയാണ്. ജൂലായ് 9ന് തുരുത്തിൽ കച്ചവടം നടത്തി തിരികെ മടങ്ങുന്നതിനിടെ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ പ്രാക്കുളം സ്വദേശിയായ വീട്ടമ്മ മരിച്ചിരുന്നു. ഇതേ തുടർന്നാണ് തുരുത്തിലേക്കുള്ള സഞ്ചാരം വിലക്കിയത്.

സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി തുരുത്ത് സഞ്ചാരികൾക്കായി തുറന്ന് കൊടുക്കുമെന്നാണ് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചതെങ്കിലും ഇതുമായി ബന്ധപ്പെട്ട് യാതൊരു പ്രവർത്തനവും നടത്തിയില്ല. വിഷയത്തിൽ ജില്ലാഭരണകൂടവും ഡി.ടി.പി.സിയും പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

അജ്ഞാതരായ ചിലർക്ക് വേണ്ടി ജില്ലയിലെ ടൂറിസം മേഖല തകർത്ത് സ്വകാര്യന്മാർക്ക് ലാഭം നേടുന്നതിനായി ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണ് സാമ്പ്രാണിക്കോടി തുരുത്ത് തുറക്കാത്തതിന് പിന്നിലെന്നാണ് ആരോപണം.

മുട്ടറ്റം വെള്ളത്തിൽ തുരുത്ത്

1. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ശ്രദ്ധ നേടി
2. വിദേശികൾ ഉൾപ്പെടെ വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം

3. തുരുത്തിലേക്ക് പോകാൻ ഡി.ടി.പി.സിക്ക് പുറമെ പ്രദേശവാസികളുടെ ബോട്ടുകളും

4. സർവീസ് നടത്തിയത് 40 ബോട്ടുകൾ

5. കൊവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടവർ നിക്ഷേപം നടത്തി

6. തുരുത്ത് അടച്ചതോടെ സാമ്പത്തിക കടക്കെണിയിലായി

7. പാർക്കിംഗിനും മറ്റുമായി പാട്ടത്തുകയുടെ പേരിൽ സർക്കാർ പിരിച്ചത് ലക്ഷങ്ങൾ

8. പാട്ടത്തുക നൽകിയവരും കടക്കെണിയിൽ

വരുമാനത്തിൽ മുന്നിൽ

1. പ്രാക്കുളത്ത് നിന്ന് 350 മീ​റ്റർ അകലെ അഷ്ടമുടിക്കായലിൽ

2. മുട്ടൊപ്പം വെള്ളത്തിൽ ഉറച്ച പ്രതലത്തിൽ നടക്കാം

4. അവധി ദിവസങ്ങളിലെത്തുന്നത് ആയിരങ്ങൾ

5. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം

6. ടൂറിസത്തിന് മുതൽക്കൂട്ട്, സർക്കാരിനും വരുമാനം

നടക്കാത്ത വാഗ്ദാനങ്ങൾ

1. സഞ്ചാരികളുടെ സുരക്ഷയ്ക്ക് തുരുത്തിന് ചു​റ്റും ഫെൻസിംഗ്

2. ഫ്ലോട്ടിംഗ് ബോട്ട് ജെട്ടി

3. കണ്ടൽ സംരക്ഷണത്തിന് നടപടി

4. തുരുത്തിൽ ലൈഫ് ഗാർഡ്, പൊലീസ് സുരക്ഷ

5. ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ സഞ്ചാര സൗഹൃദ പ്രവർത്തനങ്ങൾ

6. കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ നടപടി

തുരുത്തിലേയ്ക്കുള്ള സഞ്ചാരം നിറുത്തി 100 ദിനത്തോടടുത്തിട്ടും സ്ഥലം എം.എൽ.എ തിരിഞ്ഞുപോലും നോക്കിയിട്ടില്ല. ജില്ലാ ഭരണകൂടവും നിഷേധാത്മക നിലപാട് തുടരുകയാണ്.

സംരംഭകർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.