SignIn
Kerala Kaumudi Online
Saturday, 20 April 2024 3.25 AM IST

ഒപ്പമുണ്ട് സഖിയുടെ കരുതൽ 3 വർഷംകൊണ്ട് സാന്ത്വനമേകിയത് 2500 പേർക്ക്

കൊല്ലം: അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആശ്വാസമാവുകയാണ് നെടുങ്ങോലത്തുളള സഖി വൺ സ്​റ്റോപ്പ് സെന്റർ. 2019 ഒക്ടോബർ ഒന്നിന് ആരംഭിച്ച സെന്റർ ഇതുവരെ 2500 പേർക്ക് അഭയമൊരുക്കി.അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾ,കുട്ടികൾ പോക്സോ അതിജീവിതരായ കുട്ടികൾ എന്നിവർക്ക് പൊലീസിന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും അടിയന്തര ഇടപെടൽ, താത്കാലിക അഭയം, വൈദ്യസഹായം ,കൗൺസലിംഗ് തുടങ്ങിയ സേവനങ്ങളാണ് സഖി വൺസ്റ്റോപ്പ് സെന്ററിലൂടെ നല്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സെന്ററിൽ അഡ്മിനിസ്ട്രേറ്റർ, ലീഗൽ കൗൺസിലർ, കൗൺസിലർ, കേസ് വർക്കേഴ്സ് ,സെക്യൂരിറ്റി ,പൊലീസ് ഫെസിലിറ്റേറ്റിംഗ് ഓഫീസർ, മൾട്ടി ടാസ്ക് വർക്കർ, ഐ.ടി സ്റ്റാഫ് തുടങ്ങിയവരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. അതിക്രമങ്ങൾ അനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും 9 വയസ്സിനു താഴെ പ്രായമുള്ള ആൺകുട്ടികൾക്കും സേവനങ്ങൾക്കായി കേന്ദ്രത്തെ സമീപിക്കാം. ജില്ലാ കളക്ടർ ചെയർമാനും വനിതാ സംരക്ഷണ ഓഫീസർ കൺവീനറും ജില്ലാതല ഉദ്യോഗസ്ഥർ അംഗങ്ങളുമായുള്ള ഒരു ടാസ്ക് ഫോഴ്സും പ്രവർത്തിക്കുന്നുണ്ട്.

ആശ്രാമത്ത് പുതിയ കെട്ടിടം

നിലവിൽ നെടുങ്ങോലം താലൂക്ക് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സെന്റർ ആശ്രാമം ജി.എസ്.ടി ഓഫീസിന് സമീപം പുതിയ കെട്ടിടം നിർമ്മിച്ച് മാറ്റാനുളള ശ്രമം ആരംഭിച്ചു. സെന്റർ നിർമ്മിക്കുന്നതിന് 10 സെന്റ് സ്ഥലം ലഭ്യമായിട്ടുണ്ട്.


കരുതൽ ഇങ്ങനെ

  • അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തര സഹായവും പിന്തുണയും
  • അതീജീവിതർക്ക് താത്കാലിക അഭയം.
  • സംരക്ഷണം ഉറപ്പുവരുത്തി പുനരധിവാസം സാദ്ധ്യമാക്കുക
  • .വസ്ത്രം ആഹാരം, മരുന്നുകൾ എന്നിവ ലഭ്യമാക്കുക
  • വൈദ്യ, നിയമ, പൊലീസ് സഹായങ്ങളും കൗൺസലിംഗും
  • മീഡിയേഷൻ സെന്ററായും പ്രവർത്തനം.
  • മൂന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥർ 24 മണിക്കൂറും ഡ്യൂട്ടിയിൽ

.............................................

3 വർഷം -

2500 പേർക്ക് സഹായം.

70 പേർക്ക് അഭയം.

കൂടുതലും ഗാർഹിക പീഡനം, പോക്സോ - സൈബർ കേസുകൾ

ഫോൺ. 0474 2957827 6282930869,


.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.