കൊല്ലം: കുരീപ്പുഴ ആയിരവില്ലിക്കാവ് ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തി നടത്തിയ കായൽ കയ്യേറ്റം ഉൾനാടൻ ജലഗതാഗതവകുപ്പ് തടഞ്ഞു. തൃക്കടവൂർ കുരീപ്പുഴ പത്മാലയത്തിൽ മോഹനൻപിള്ളയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തോട് ചേർന്നുളള കായൽ പ്രദേശമാണ് മണ്ണിട്ട് നികത്താൻ ശ്രമം നടന്നത്. അസി.എക്സി.എൻജിനിയർ ജോയ് ജനാർദ്ദനന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തു. കേരള ഇറിഗേഷൻ കൺസർവേഷൻ ആക്ട് 2003, കേരള ലാൻഡ് കൺസർവൻസി ആക്ട് 1958, പൊതുമുതൽ നശിപ്പിക്കൽ എന്നീ നിയമങ്ങൾ അനുസരിച്ച് സ്ഥലം ഉടമയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഉൾനാടൻ ജലഗതാഗത വകുപ്പ് അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകി. ചവറ ഉൾനാടൻ സെക്ഷൻ അസി. എൻജിനിയർ എം.ജി. ജിജികുമാരി, ഓവർസിയർ എം.സുമി, ജി.സുനിൽ എന്നിവരും സ്ഥലം സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |