കൊല്ലം: അഴിമതിക്കെതിരെ ബി.ജെ.പിയും പൊതുജനങ്ങളും നടത്തുന്ന സമരങ്ങളെ മേയർ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് ബി.ജി.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ആരോപിച്ചു.
പൊൻപുലരി കുടുംബശ്രീ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലം കോർപ്പറേഷന് മുന്നിൽ രാപ്പകൽ സമരം ചെയ്തിരുന്ന നാല് കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങളെ അകാരണമായി അറസ്റ്റ് ചെയ്യുന്നതിൽ പ്രതിഷേധിച്ച ബി.ജെ.പി കൗൺസിലർമാരെ മർദ്ദിച്ച പൊലീസ് നടപടി അപലപനീയമാണ്. അഴിമതി പുറത്താകുമെന്ന ഭയത്താലാണ് മേയർ പൊലീസിനെ ഉപയോഗിച്ച് നേരിട്ടത്.
മർദ്ദനത്തിൽ പരിക്കേറ്റവർക്ക് പൊലീസ് ചികിത്സയും നിഷേധിച്ചു. ആമിനയെ പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ച ശേഷം പൊലീസ് സ്ഥലം വിടുകയായിരുന്നു. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട പൊലീസ് സി.പി.എമ്മുകാരുടെ ചട്ടുകമായി മാറുകയാണെന്നും ഗോപകുമാർ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |