കൊല്ലം: സംസ്ഥാനത്ത് നടപ്പാക്കുന്ന ഡിജിറ്റൽ റീസർവേ നവംബർ ഒന്നിന് ആരംഭിക്കും. കൊല്ലം ജില്ലയിലെ 12 വില്ലേജുകളിലാണ് സർവേ നടക്കുക. കിളികൊല്ലൂർ, മങ്ങാട്, കൊറ്റങ്കര, കുലശേഖരപുരം, കല്ലേലിഭാഗം, തൊടിയൂർ, തലവൂർ, വിളക്കുടി, പത്തനാപുരം, ഇടമൺ, വാളാക്കോട്, പുനലൂർ എന്നീ 12 വില്ലേജുകളിലാണ് ആദ്യ ഘട്ടം സർവേനടക്കുക. നവംബർ ഒന്നിന് പുനലൂർ വില്ലേജിലെ സർവേയ്ക്ക് തുടക്കം കുറിക്കും. ജില്ലാതല ഉദ്ഘാടനം പുനലൂരിൽ നടത്താനുളള ഒരുക്കത്തിലാണ് സർവേ വകുപ്പ്. ഡിജിറ്റൽ റീസർവേയിൽ ജനങ്ങൾക്കുളള ആശങ്ക അകറ്റാനും ജനപങ്കാളിത്തം ഉറപ്പാക്കാനുമായി 12 വില്ലേജുകൾ കേന്ദ്രീകരിച്ച് സർവേ സഭകൾ ആരംഭിച്ചു. വില്ലേജ് ഉൾപ്പെടുന്ന തദേശസ്ഥാപനങ്ങളുടെ വാർഡുകൾ കേന്ദ്രീകരിച്ചാണ് സർവേ സഭകൾ. വാർഡ് മെമ്പർമാരുടെ നേതൃത്തിൽ വിളിച്ചു കൂട്ടുന്ന യോഗത്തിൽ സർവേ വകുപ്പ് നിയോഗിക്കുന്ന റിസോഴ്സ് പേഴ്സൺമാർ ബോധവത്കരണ ക്ളാസുകൾ നയിക്കും. ഒരു വില്ലേജിൽ 2 പേരെ വീതം റിസോഴ്സ് പേഴ്സൺമാരായി നിയോഗിച്ചിട്ടുണ്ട്.
........................................
പരാതിയുണ്ടെങ്കിൽ മാത്രം വീണ്ടും സർവേ
സർവേ ഉദ്യോഗസ്ഥർക്ക് അതിർത്തി കാണിച്ചു കൊടുക്കുക
രേഖകൾ, പ്രമാണങ്ങൾ എന്നിവ കൈവശം സൂക്ഷിക്കണം
ഉടമ സ്ഥലത്തുണ്ടാവുന്നത് നല്ലത്
പരാതികൾ അപ്പോൾ തന്നെ ഉദ്യോഗസ്ഥനെ അറിയിക്കാം
രജിസ്ട്രാർ, താലൂക്ക് , വില്ലേജ് ഓഫീസുകളിലും പരാതി നൽകാം.
ഡിജിറ്റൽ സർവേ പൂർത്തിയായാൽ വില്ലേജ് ഓഫീസുകളിൽ സ്ഥലത്തിന്റെ സ്കെച്ച് പ്രദർശിപ്പിക്കും.
രേഖകളുമായി എത്തി സ്കെച്ച് പരിശോധിക്കാം.
പരാതി സമർപ്പിക്കാനുളള അപേക്ഷാ ഫോം വില്ലേജ് ഓഫീസുകളിൽ ലഭിക്കും
വീണ്ടും അളക്കുമ്പോൾ തത് സ്ഥിതി തുടർന്നാൽ അതായിരിക്കും അന്തിമം
പരാതി പരിഹരിച്ചു കഴിഞ്ഞാൽ ജില്ലാ കളക്ടർ തേർട്ടീൻ ( 13) നോട്ടിഫിക്കേഷൻ പുറപ്പെടവിക്കും
13 നോട്ടിഫിക്കേഷന്റെയും സ്കെച്ചിന്റെയും ബി. ടി ആറിന്റെയും ഏരിയാ രജിസ്റ്ററിന്റെയും പകർപ്പുകൾ രജിസ്ട്രാർ, താലൂക്ക്, വില്ലേജ് ഓഫീസുകളിലേക്ക് കൈമാറും
ഇതോടെ വില്ലേജ് തല സർവ്വേ നടപടികൾ പൂർത്തിയാകും
..................................
കേരളത്തി റീസർവേ പൂർത്തിയാക്കാൻ വേണ്ടത്. 4 വർഷം
6 മാസം കൊണ്ട് ആദ്യ ഘട്ടം പൂർത്തിയാകും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |