പത്തനാപുരം: കാലിത്തീറ്റ വില ഡിസംബറോടെ വർദ്ധിപ്പിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. 2019ന് ശേഷം കാലിത്തീറ്റ വില വർദ്ധിപ്പിച്ചിട്ടില്ല. ഇനിയും വില കൂട്ടിയില്ലെങ്കിൽ കേരള ഫീഡ്സ് പോലുള്ള കാലിത്തീറ്റ നിർമ്മാണ കമ്പനികൾ അടച്ചുപൂട്ടേണ്ടി വരുമെന്നും അവർ പറഞ്ഞു.
പത്തനാപുരം ഗാന്ധിഭവനിലെ ചടങ്ങിൽ പങ്കെടുത്ത ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. കോടികളുടെ നഷ്ടമാണ് കേരള ഫീഡ്സിനും മിൽമയ്ക്കും ഉണ്ടായത്. ഇനിയും നഷ്ടം സഹിച്ച് മുന്നോട്ട് പോകാനാവില്ല. കാലിത്തീറ്റ വില കൂട്ടില്ലെന്ന് താൻ പറഞ്ഞിട്ടില്ല. മാദ്ധ്യമങ്ങൾ തെറ്റായി ധരിച്ചതാണ്. പാൽ വില കൂട്ടാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ സർക്കാർ സബ്സിഡി ലഭ്യമാക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |