SignIn
Kerala Kaumudi Online
Friday, 19 April 2024 11.50 PM IST

നാടാകെ ഓടിയിട്ടും ഓണറേറിയം തുച്ഛം

കൊല്ലം: പൂർണസമയം ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന തദ്ദേശ ജനപ്രതിനിധികൾക്ക് ലഭിക്കുന്ന ഓണറേറിയം തുച്ഛമെന്ന് വിമർശനം. കിട്ടുന്നത് യാത്രക്കൂലിക്ക് പോലും തികയുന്നില്ല.

ഒരു ഗ്രാമ പഞ്ചായത്ത് അംഗത്തിന് മാസം ലഭിക്കുന്ന ഓണറേറിയം 8000 രൂപയാണ്. വരുമാനം കുറവായ മൺറോത്തുരുത്ത് പഞ്ചായത്തുൾപ്പെടെ പലയിടത്തും ഓണറേറിയം മുടങ്ങുന്ന അവസ്ഥയുമുണ്ട്.

സർക്കാർ നടപ്പാക്കുന്ന എല്ലാ ക്ഷേമ പ്രവർത്തനങ്ങളും അടിസ്ഥാന തലത്തിൽ നടപ്പാക്കുന്നത് ഗ്രാമ പഞ്ചായത്ത് അംഗങ്ങളും നഗരസഭാ കൗൺസിലർമാരുമാണ്. പ്രാദേശികമായി ജനങ്ങളുടെ ഏതാവശ്യത്തിനും മെമ്പർമാർ കൂടെയുണ്ടാവും.

പൊലീസ് സ്റ്റേഷൻ, ആശുപത്രി, വില്ലേജ് ഓഫീസ് ഉൾപ്പെടെ കയറിയിറങ്ങി ജനങ്ങളുടെ ആവശ്യങ്ങൾ നേടിക്കൊടുക്കുന്നതിൽ ജനപ്രതിനിധികൾ പിന്നിലല്ല. കൊവിഡ്, പ്രളയം തുടങ്ങിയ ദുരന്ത സാഹചര്യങ്ങളിൽ വസ്ത്രവും താമസവും ഭക്ഷണവും ഒരുക്കി നൽകേണ്ടതും ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ ഉത്തരവാദിത്വമാണ്. പൂർണസമയം നാടിനുവേണ്ടി ഓടിനടക്കുന്ന ജനപ്രതിനിധികളിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ്. അതുകൊണ്ടുതന്നെ തുച്ഛമായ ഓണറേറിയത്തിൽ പിടിച്ചുനിൽക്കാൻ ഇവർക്കാവില്ല.

ഓണറേറിയം

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ₹14,200

വൈസ് പ്രസിഡന്റ് ₹11,600

സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ₹ 9,200

മിനിസിപ്പൽ ​- ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ₹ 8,000

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ₹15,600

വൈസ്‌ പ്രസിഡന്റ് ₹13,000

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ₹ 9,800, അംഗങ്ങൾ ₹ 8,600

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ₹16,800

വൈസ് പ്രസിഡന്റ് ₹14,200

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ₹10,400

അംഗങ്ങൾ ₹ 9,800

നഗരസഭ ചെയർമാൻ ₹15,000

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ₹10,000

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.