SignIn
Kerala Kaumudi Online
Friday, 19 April 2024 9.50 PM IST

ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ സ്റ്റാൾ ലേലത്തിൽ ക്രമക്കേട്

കൊല്ലം: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവത്തിന്റെ ഭാഗമായുള്ള സ്റ്റാളുകളുടെ ലേലത്തിൽ വമ്പൻ ക്രമക്കേടെന്ന് ആരോപണം. നിബന്ധനകൾ പ്രഖ്യാപിച്ച ശേഷം ഇവ പാലിക്കാതെയായിരുന്നു ലേലം. വലിയൊരു വിഭാഗം കച്ചവടക്കാരെ ഒഴിവാക്കി ഇഷ്ടക്കാർക്ക് ലേലം ഉറപ്പിക്കാൻ നടത്തിയ വഴിവിട്ട നീക്കത്തിന് പിന്നിൽ വൻ സാമ്പത്തിക ഇടപാട് നടന്നതായാണ് ആരോപണം.

ഓരോ വരി സ്റ്റാളിന്റെയും ഇടയിൽ ഫയർഫോഴ്സ് വാഹനത്തിന് കടന്നുപോകാൻ നാല് മീറ്റർ വീതിയുള്ള വഴി വേണം, ചെറുകിട കച്ചവടക്കാർക്ക് ഉൾപ്പെടെ ഫയർ എസ്റ്റിംഗ്യൂഷർ, പഞ്ചായത്ത് ലൈസൻസ് എന്നിവയും ഇത്തവണ നിർബന്ധമാക്കിയിരുന്നു. ഇതിന് പുറമേ കടകളിലെ ജീവനക്കാർക്ക് പൊലീസ്, എക്സൈസ്, ആരോഗ്യ വകുപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന നിർദേശവും മുന്നോട്ടുവച്ചു. കടുത്ത മാനദണ്ഡങ്ങളെ ഭയന്ന് നിരവധി കച്ചവടക്കാർ ലേലത്തിൽ നിന്ന് പിന്മാറി. ഇതിനിടെ ലേലത്തിന് നേതൃത്വം നൽകിയവരുമായി അടുത്ത ബന്ധമുള്ളവർക്ക്, മാനദണ്ഡങ്ങൾ കർശനമാക്കില്ലെന്ന രഹസ്യ സന്ദേശം നൽകി ലേലത്തിൽ പങ്കെടുപ്പിക്കുകയായിരുന്നു. ക്രമവിരുദ്ധമായി നടത്തിയ ലേലം അസ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര ഭരണസമിതി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.

അടുപ്പക്കാർക്ക് സ്പോട്ട് ലേലം

അദ്യഘട്ട ലേലത്തിൽ വണിജ്യപ്രാധാന്യമള്ള ഒണ്ടിക്കാവിന് സമീപമുള്ള സ്ഥലങ്ങൾ ഒഴിവാക്കി. പിന്നീട് സ്പോട്ട് ലേലം എന്ന പേരിൽ അടുപ്പക്കാർക്ക് രഹസ്യമായി ഈ സ്ഥലങ്ങൾ നൽകുകയായിരുന്നു. ഇതോടെ ലേലത്തിലൂടെ ലഭിക്കേണ്ട വരുമാനം ഇടിഞ്ഞു. ഓച്ചിറ പരബ്രഹ്മ ക്ഷേത്ര പരിസരത്ത് ചെറുകിട കച്ചവടത്തിലൂടെ നൂറ് കണക്കിന് തദ്ദേശീയർ ഉപജീവനം നടത്തുന്നുണ്ട്. എല്ലാത്തവണയും മുൻവർഷത്തേക്കാൾ പത്ത് ശതമാനം തുക വർദ്ധിപ്പിച്ച് ഇവരുടെ ലേലം ഉറപ്പിക്കുന്നതായിരുന്നു പതിവ്. എന്നാൽ ഇത്തവണ ഇവർക്ക് യാതൊരു പരിഗണനയും നൽകിയില്ല. ലേലത്തിന്റെ അടിസ്ഥാന തുകയിൽ പത്ത് ശതമാനം വർദ്ധനവ് വരുത്താഞ്ഞതിനാൽ ലേലവരുമാനം കുത്തനെ ഇടിഞ്ഞു. 2019ൽ 3.5 കോടിക്കാണ് പടനിലത്തെ കച്ചവട സ്റ്റാളുകൾ ലേലം പോയത്. എന്നാൽ ഈ വർഷം ഇതുവരെ 85 ശതമാനം സ്ഥലത്തെ കടമുറികളുടെ ലേലം പൂർത്തിയായിട്ടും ഒന്നരക്കോടി മാത്രമാണ് സമാഹരിച്ചത്.

ലേലത്തുകയിലും വ്യക്തതയില്ല

മുൻകാലങ്ങളിൽ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സ്റ്റാളുകളുടെ ലേലം നടന്നിരുന്നത്. ബാങ്ക് പ്രതിനിധികളും പങ്കെടുക്കും. ലേലം ഉറപ്പിക്കുന്നവർ ബാങ്ക് പ്രതിനിധികൾക്ക് പണം കൈമാറും. കൈപ്പറ്റിയ പണത്തിന് ബാങ്ക് അധികൃതർ സെക്രട്ടറിക്ക് രസീത് നൽകും. എന്നാൽ ഇത്തവണ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവരെ ഒഴിവാക്കി വൈസ് പ്രസിഡന്റിനെ മാത്രം പങ്കെടുപ്പിച്ചാണ് അഡ്വക്കേറ്റ് കമ്മിഷൻ ലേലം നടത്തിയത്. ലേലത്തുക ക്ഷേത്ര അക്കൗണ്ടിലേക്ക് കൈമാറിയോയെന്ന കാര്യത്തിലും ഭാരവാഹികൾക്ക് വ്യക്തതയില്ല. ബാങ്ക് അധികൃതർ ലേലത്തുക കൈപ്പറ്റിയതിന്റെ രസീതും ക്ഷേത്ര ഭരണസമിതിക്ക് ഇതുവരെ നൽകിയിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.