കൊല്ലം: പള്ളിയിൽ പോകുകയായിരുന്ന വയോധികയെ ആക്രമിച്ച് 11 പവന്റെ മാല കവർന്ന യുവാക്കളുടെ ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കടവൂർ കുതിരക്കടവിലാണ് പനയം സ്വദേശിയുടെ പേരിലുള്ള പൾസർ ബൈക്ക് കണ്ടെത്തിയത്. കുരീപ്പുഴ സ്വദേശികളായ മൂന്നുപേരാണ് സംഭവത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
8ന് രാവിലെ 6.30ഓടെ മങ്ങാട് കലാതീയറ്റേഴ്‌സിന് സമീപത്ത് മാനവ നഗറിൽ മറിയാമ്മ ഫ്രാൻസിസിന്റെ (70) മാലയാണ് ബൈക്കിലെത്തിയ മൂവർ സംഘം പൊട്ടിച്ചെടുത്ത് കടന്നത്. പിടിവലിക്കിടെ നിലത്തുവീണ വയോധികയുടെ വലതുകൈക്ക് പൊട്ടലുമുണ്ടായി. സമാനമായ രീതിയിൽ പുലർച്ചെ 5.30ന് ഇരവിപുരത്ത് പഞ്ചായത്തുവിളയിൽ വീട്ടുമുറ്റത്ത് നിന്ന സുധർമ്മയുടെ മാല കവരാനും ശ്രമിച്ചെങ്കിലും വിഫലമായി. രണ്ട് സംഭവങ്ങൾക്ക് പിന്നിലും
ഒരേ സംഘമാണെന്നാണ് പൊലീസ് കരുതുന്നു. കണ്ടെത്തിയ ബൈക്ക് അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |