SignIn
Kerala Kaumudi Online
Friday, 29 March 2024 6.18 PM IST

പുനലൂർ - മൂവാറ്റുപുഴ പാത: ഇഴഞ്ഞിഴഞ്ഞ് നിർമ്മാണം

road

കൊല്ലം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ മലയോര മേഖലകളെ ബന്ധിപ്പിക്കുന്ന പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന ഹൈവേയുടെ നിർമ്മാണം ഇഴയുന്നത് ശബരിമല തീർത്ഥാടകരെ വലയ്ക്കുന്നു.

കൂടുതൽ തീർത്ഥാടകർ സഞ്ചരിക്കുന്ന പുനലൂർ മുതൽ പത്തനംതിട്ട ജില്ലയിലെ മുറിഞ്ഞകൽ വരെയുള്ള ഭാഗത്തെ നിർമ്മാണമാണ് വൈകുന്നത്. പുനർനിമ്മാണം നടക്കുന്ന പാലങ്ങളിലെ ഗതാഗത നിന്ത്രണവും ഓടകളുടെയും കലുങ്കുകളുടെയും നിർമ്മാണവും മൂലം റോഡ് യാത്ര തീർത്തും ദുഷ്കരമാക്കിയിട്ടുണ്ട്.

പത്തനാപുരം ഉൾപ്പെടെ പല സ്ഥലങ്ങളിലും ഗതാഗതക്കുരുക്കും രൂക്ഷമാണ്. ചെമ്മാൻ, മുക്കടവ്, കല്ലുങ്കടവ് എന്നീ മൂന്ന് വലിയ പാലങ്ങളുടെ നിർമ്മാണമാണ് നടന്നുവരുന്നത്. പത്തനാപുരം ടൗണിനോട് ചേർന്നുള്ള കല്ലുങ്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ബലക്ഷയം കാരണം ഒരുവരി ഗതാഗതമേ അനുവദിച്ചിട്ടുള്ളു.

കായംകുളം- പുനലൂർ, പുനലൂർ- മൂവാറ്റുപുഴ എന്നീ രണ്ട് പ്രധാന പാതകളിൽ നിന്ന് വരുന്ന തമിഴ്നാട്ടിലേക്കുള്ള ചരക്ക് ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഈ പാലത്തിലൂടെയാണ് കടന്നുപോകുന്നത്. തമിഴ്നാട്ടുകാരും കൊല്ലം, തിരുവന്തപുരം ജില്ലകളിൽ നിന്നുള്ള തീർത്ഥാടകരും കൂടുതലായി ആശ്രയിക്കുന്ന പാതയാണിത്. ആര്യങ്കാവ്, കുളത്തൂപ്പുഴ, അച്ചൻകോവിൽ ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന തീർത്ഥാടകർക്കും ഈ പാതയാണ് ആശ്രയം.

ശബരിമല തീർത്ഥാടകർ വലയുന്നു

തിരക്ക് വർദ്ധിച്ചത് നിർമ്മാണത്തെ ബാധിച്ചു

പ്രധാന പാതകളിലെ നിയന്ത്രണം കുരക്കായി

 ടാറിംഗ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ

 പൊൻകുന്നം - കോന്നി രണ്ട് റീച്ച് നിർമ്മാണം പൂർത്തിയായി

 കോന്നി - പുനലൂർ റീച്ച് നിർമ്മാണം 2021 ജനുവരിയിൽ ആരംഭിച്ചു

 തുടർച്ചയായ മഴയിൽ സ്ഥലമേറ്റെടുക്കൽ വൈകി

 പുനലൂർ, പത്തനാപുരം, കോന്നി, പത്തനംതിട്ട, റാന്നി, പ്ളാച്ചേരി, മണിമല, പൊൻകുന്നം നഗരങ്ങളും വികസിക്കും

ആകെ റീച്ച് - 03

അടങ്കൽത്തുക - 737.64 കോടി

ജോലികൾ ആരംഭിച്ചത് - 2020ൽ

ദൂരം 82.11 കിലോ മീറ്റർ

വീതി - 10 മീറ്റർ

പാത യാഥാർത്ഥ്യമായാൽ എം.സി റോഡിലെ വാഹനത്തിരക്കിൽ നിന്ന് മാറി സഞ്ചരിക്കാം. തിരുവനന്തപുരത്ത് നിന്ന് മൂവാറ്റുപുഴയ്ക്ക് വേഗത്തിലെത്താം.

ദേശീയപാത അധികൃതർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.