കൊല്ലം: ജില്ലാ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച സാധാരണ സ്കാനിംഗിന് പുറമേ പൾമനറി ആൻജിയോഗ്രാഫി, കൊറോണറി ആൻജിയോഗ്രാഫി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കൂടിയുള്ള 128 സ്ലൈസ് സി.ടി സ്കാനിംഗ് യന്ത്രം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5.21 കോടി രൂപ ചെലവിലാണ് സി.ടി സ്‌കാനിംഗ് മെഷീൻ സ്ഥാപിച്ചത്. പുതിയ യന്ത്രത്തിൽ ജീവനക്കാർക്കുള്ള പരിശീലനം മൂന്നാഴ്ച നീണ്ടുനിൽക്കും. ഇതിനിടെ റോഡിയോളജി ലൈസൻസും ലഭിക്കും. ഇതിന് ശേഷമേ രോഗികൾക്ക് സേവനം ലഭിക്കൂ. നിലവിൽ ഗവ. മേഖലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാത്രമാണ് ഇത്രയും ആധുനികമായ യന്ത്രമുള്ളത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. പി.കെ.ഗോപൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് വി.സുമലാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ വസന്ത രമേശ്, അനിൽ.എസ്.കല്ലേലി ഭാഗം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.പി.സുധീഷ് കുമാർ, ശ്രീജ ഹരീഷ്, ആർ.രശ്മി, സുനിത രാജേഷ്, പ്രിജി ശശിധരൻ, എസ്.സോമൻ, ബി.ജയന്തി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിനുൻ വാഹിദ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സന്ധ്യ, എച്ച്.എം. സി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |