കൊല്ലം: ഡിവൈ.എസ്.പിയും ബന്ധുവും കള്ളപ്പരാതിയും തെളിവുകളും ഉപയോഗിച്ച് പോക്സോ കേസിൽ കുടിക്കിയെന്ന ആരോപണവുമായി യുവതി. കൊട്ടാരക്കര ചെങ്ങമനാട് സ്വദേശിനിയായ സുജ ബിജുവാണ് രംഗത്തെ എത്തിയിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബർ 13നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. 39 ദിവസം ജയിലിൽ വച്ച് ക്രൂരമായി മർദ്ദിച്ചു. ഡിവൈ.എസ്.പിയുടെ ബന്ധുവായ സ്ത്രീയുമായി ജോലിസ്ഥലത്തുണ്ടായ പ്രശ്നത്തിന്റെ പ്രതികാരമായാണ് രണ്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്തതെന്ന് യുവതി പത്രസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ കേസിലെ ഒന്നാം പ്രതി ആരെന്ന് പറയാനോ അറസ്റ്റ് ചെയ്യാനോ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.
സംഭവം നടന്നെന്ന് പറയപ്പെടുന്ന സ്ഥലത്ത് താൻ ഇല്ലായിരുന്നുവെന്നതിന്റെ തെളിവുകൾ കൈവശമുണ്ടെന്നും ജാമ്യത്തിലിറങ്ങിയ ശേഷവും തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. സംഭവത്തിൽ ഡിവൈ.എസ്.പിക്കും പൊലീസുകാർക്കും ബന്ധുവായ സ്ത്രീക്കും എതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് യുവതി പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |