SignIn
Kerala Kaumudi Online
Sunday, 01 September 2024 4.41 AM IST

ഐസ്ക്രീമിന് 'ചൂടൻ' വില്പന

Increase Font Size Decrease Font Size Print Page
ice

കോട്ടയം : കനത്ത ചൂടിൽ ഐസ്ക്രീം വിപണിയിലും ചൂടേറി. സ്വദേശിയും വിദേശിയുമടക്കം നിരവധി ബ്രാൻഡുകളാണ് വില്പനയ്ക്കായി വിവിധ രുചികളിൽ വിപണിയിൽ എത്തിച്ചിരിക്കുന്നത്. സാദാ ഐസ്‌ക്രീമുകൾക്കൊപ്പം ഫ്രൂട്ട് ബാർ, ചോക്കോ ബാർ, കോൺ, കുൽഫി എന്നിവയും സ്ഥാനം പിടിച്ചിട്ടുണ്ട്. 30 - 60 രൂപ വരെയുള്ള ഐസ്‌ക്രീമുകളാണ് കൂടുതൽ വിറ്റുപോകുന്നത്. കടകളിൽ മുതൽ പാർക്കുകളിലും ഉത്സവപ്പറമ്പുകളിലും വരെ വില്പന പൊടിപൊടിക്കുന്നു. ഫാമിലി പാക്കുകൾ അഥവാ ടബ്ബുകൾക്കും ആവശ്യം കൂടി. വാനില ഐസ്‌ക്രീമുകൾക്കാണ് പ്രിയം. സിപ്പ് അപ്പിനെ ഓർമിപ്പിക്കുന്ന 'സിപ്പി, ബാറുകൾക്കും കോണുകൾക്കും പുറമേ മിൽകീസ്, ഫ്രൂട്ടിക്കിൾ വിഭാഗങ്ങളിലും എന്നിവയ്ക്കും ഇഷ്ടക്കാരേറി. ഉത്സവ, പെരുന്നാൾ സീസൺ മുന്നിൽക്കണ്ട് ഡിസംബർ മുതൽ ഐസ്ക്രീം വിപണി ഉഷാറായിരുന്നു. നോമ്പ് പ്രമാണിച്ച് വിവാഹങ്ങൾ ഇല്ലാതായെങ്കിലും ചൂട് നൽകിയ അധിക ഓർഡറിലാണ് കമ്പനികൾ പിടിച്ചു നിൽക്കുന്നത്.

സാന്നിദ്ധ്യവുമായി മിൽമയും

ഐസ്‌ക്രീം വിപണിയിൽ സാന്നിദ്ധ്യം ശക്തമാക്കാനായി വെറൈറ്റികൾ പരീക്ഷിക്കുകയാണ് മിൽമ. നിലവിൽ മിൽയുടെ മൊത്തം വിറ്റുവരവിൽ നാലുശതമാനം മാത്രമാണ് ഐസ്‌ക്രീമിൽ നിന്ന്. ഇത് ഉയർത്തും. മിൽമയുടെ എട്ട് രൂപ മുതൽ തുടങ്ങുന്ന ഐസ്‌ക്രീമുകൾ വിപണിയിൽ ലഭ്യമാണ്. സ്വന്തമായി പാൽ ഉത്പാദിപ്പിക്കുന്നതിനാൽ മറ്റ് ബ്രാൻഡിനെക്കാൾ വിലക്കുറവിൽ ഐസ്‌ക്രീം നൽകാൻ സാധിക്കുന്നുണ്ടെന്നതാണ് മെച്ചം.

ജനപ്രിയമായി

കുടുംബവുമൊത്ത് പുറത്തു പോകുന്നവരുടെ എണ്ണമേറി

 ബ്രാൻഡഡ് എസ്ക്രീമുകളോട് പ്രിയമേറി

 പാർക്കുകളുടെ എണ്ണം വർദ്ധിച്ചതും ഗുണകരം

 ചെറിയ ബേക്കറികളിൽ പോലും ഐസ്ക്രീം സുലഭം

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.