കണമല: വീണ്ടും കാട്ടാനയിറങ്ങിയതോടെ കണമലയിലെ കർഷകർക്ക് നെഞ്ചിൽ തീയാണ്. ഇന്നലെയും മേഖലയിൽ വലിയതോതിൽ കൃഷി നശിപ്പിച്ചു. മാട്ടെപ്ലാക്കൽ സുധാകരന്റെ കൃഷിയിടത്തിലെ വാഴ, കമുക്, തെങ്ങ് എന്നിവ പിഴുതെറിഞ്ഞു. പ്രദേശത്ത് സമീപകാലത്ത് കാട്ടാനശല്യം രൂക്ഷമാണ്. പമ്പാവാലി തുലാപ്പള്ളിയിൽ ഓട്ടോ ഡ്രൈവർ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതും സമീപകാലത്താണ്.
നാട്ടിലേക്ക് വന്യമൃഗങ്ങൾ എത്തുന്നത് തടയാൻ ഫലപ്രദമായ നടപടികൾ വനംവകുപ്പ് സ്വീകരിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്.
ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് പ്രദേശത്ത് പ്രതിഷേധം ഉയർന്നിരുന്നു. മൃഗങ്ങൾ കാടിറങ്ങുന്നത് തടയാൻ ഫെൻസിംഗ് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നടത്താമെന്ന് വനംവകുപ്പ് ഉറപ്പുനൽകിയെങ്കിലും നടപടിയുണ്ടായില്ല.
ഭീതിപരത്തി പുലിയും കടുവയും
ആനയ്ക്ക് പുറമേ പന്നി, കാട്ടുപോത്ത് എന്നിവയുടെ ശല്യം രൂക്ഷമാണ്. പുലി, കടുവ എന്നിവയുടെ സാന്നിധ്യവും മുമ്പ് സ്ഥിരീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |