കോട്ടയം : കൊവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ പരിശോധനകൾക്ക് നേതൃത്വം നൽകുന്നത് 84 സെക്ടറൽ മജിസ്‌ട്രേറ്റുമാർ. കോട്ടയം 19 , ചങ്ങനാശേരി 14, മീനച്ചിൽ 25, വൈക്കം16, കാഞ്ഞിരപ്പള്ളി 10 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിലെ സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ എണ്ണം. ഇവർക്കൊപ്പം ഓരോ പൊലീസ് ഉദ്യോഗസ്ഥരുമുണ്ട്. ചുമതല നൽകിയിട്ടുള്ള തദ്ദേശ സ്ഥാപന പരിധിയിലാണ് പരിശോധന നടത്തുന്നത്. ശാരീരിക അകലം, മാസ്‌ക്, സാനിട്ടൈസർ എന്നിവയുടെ ഉപയോഗം, പൊതുപരിപാടികളിലെയും ചടങ്ങുകളിലെയും പൊതുവാഹനങ്ങളിലെയും കൊവിഡ് പ്രോട്ടോക്കോൾ പാലനം, സ്ഥാപനങ്ങളുടെ പ്രവർത്തന സമയം തുടങ്ങിയവ പരിശോധിക്കും. കണ്ടെയ്ൻമെന്റ് സോണുകളിലും നിരീക്ഷണമുണ്ടാകും. വീഴ്ച വരുത്തുന്നവർക്കെതിരെ പിഴ ഈടാക്കും.
ഇന്നലെ 334 ലംഘനം
ഇന്നലെ നടത്തിയ പരിശോധനകളിൽ വൈകിട്ട് 4 വരെ ജില്ലയിൽ 334 ലംഘനങ്ങൾ കണ്ടെത്തി. ഇതിൽ 275 പേരും ശരിയായ രീതിയിൽ മാസ്‌ക് ധരിക്കാത്തവരാണ്. അനാവശ്യമായി കൂട്ടം ചേർന്നതിന് 2, പൊതുവാഹനങ്ങളിൽ പ്രോട്ടോക്കോൾ പാലിക്കാതിരുന്നതിന് 3, സമയക്രമം പാലിക്കാതെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചതിന് 13, സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിക്കാത്തതിന് 17, സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് മാസ്‌കും സാനിട്ടൈസറും ഇല്ലാതിരുന്നതിന് 21, റോഡിൽ തുപ്പിയതിന് 1, ക്വാറന്റൈൻ ചട്ടങ്ങൾ പാലിക്കാതിരുന്നതിന് 2 എന്നിങ്ങനെയാണ് ഇന്നലെ നടപടി നേരിടേണ്ടിവന്നവരുടെ എണ്ണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |