കോട്ടയം : എം.ജി സർവകലാശാലയുടെ കീഴിൽ നാഷണൽ അക്രഡിറ്റേഷൻ ബോർഡിന്റെ അംഗീകാരത്തോടു കൂടിയ ഫുഡ് ടെസ്റ്റിംഗ് ലാബ് നിലവിൽ വരുന്നു. ഭക്ഷ്യസംസ്‌ക്കരണ മേഖലയിലെ യൂണിറ്റുകളുടെയും ജൈവകർഷകരുടെയും വളരെ നാളായുള്ള ആവശ്യമാണ് ഇതുവഴി സാദ്ധ്യമാകുന്നത്. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഭക്ഷ്യസംസ്‌കരണ മേഖലയിൽ ഉത്പന്നങ്ങളുടെ ഗുണനിലവാരം നിജപ്പെടുത്തുന്നതിന് നിലവിലുള്ള സംവിധാനങ്ങൾ പര്യാപ്തമല്ല .അതിനാൽ ഈ സംരംഭം ഉപഭോക്താക്കൾക്ക് വളരെ ഗുണകരമാകും.
സർവ്വകലാശാല ബഡ്ജറ്റിൽ ഫുഡ് ടെസ്റ്റിംഗ് ലാബിനായി 2 കോടി രൂപ വകയിരുത്തിയിരുന്നു. ഭക്ഷ്യസംസ്കരണ മന്ത്രാലയം 1.86 കോടി രൂപയും അനുവദിച്ചു . വൈസ് ചാൻസലർ പ്രൊഫ. സാബുതോമസിന്റെ നേതൃത്വത്തിൽ പ്രോ വൈസ് ചാൻസലർ പ്രൊഫ. സി.ടി. അരവിന്ദകുമാർ, പ്രൊഫ. ജയചന്ദ്രൻ കെ, പ്രൊഫ. സന്തോഷ് പി. തമ്പി, ഡോ. ഇ.കെ.രാധാകൃഷ്ണൻ എന്നിവർ ചേർന്ന് നൽകിയ പ്രൊജക്ടിന്റെ അടിസ്ഥാനത്തിലായിരുന്നു തുക അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |