പാലാ. താൻ മികച്ച വോളീബോൾ താരം കൂടിയാണെന്നും ബ്ലോക്കുകൾക്ക് മുകളിലൂടെ സ്മാഷുകൾ പായിക്കാനറിമെന്നുമുള്ള മാണി സി. കാപ്പന്റെ കമന്റുകൾ അക്ഷരംപ്രതി ശരിയാണെന്ന് തിരഞ്ഞെടുപ്പുഫലം പുറത്തു വന്നപ്പോൾ തെളിഞ്ഞു. ഇടതുകോട്ടകൾ തകർത്താണ് മാണി സി. കാപ്പൻ ഐതിഹാസിക വിജയം നേടിയത്. ഇടതുപ്രചാരണത്തിനായി ക്യാപ്റ്റനെന്ന വിശേഷണമുള്ള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.കെ.ശൈലജയും പാലായിലെത്തിയിരുന്നു. എന്നിട്ടും ഇടതുകോട്ടകളിൽ വൻ ഭൂരിപക്ഷം നേടിയാണ് കാപ്പന്റെ മിന്നുംവിജയം. ഏറ്റവും ഉയർന്ന ലീഡ് ഇടതുപക്ഷം ഭരിക്കുന്ന കടനാട്ടിൽ. 2613 വോട്ട്.
മുത്തോലിയിൽ മാത്രം ജോസ് മുന്നിൽ
പാലാ: പന്ത്രണ്ട് പഞ്ചായത്തുകളും പാലാ നഗരസഭയുമടങ്ങുന്ന പാലാ നിയോജകമണ്ഡലത്തിൽ 11 പഞ്ചായത്തുകളിലും നഗരസഭയിലുമായി മാണി സി. കാപ്പന് 15261 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. രാമപുരം: 901, കടനാട് :2613, മേലുകാവ് :2098, മൂന്നിലവ് :743, തലനാട് :523, തലപ്പലം: 1513, ഭരണങ്ങാനം: 2229, കരൂർ: 361, പാലാ നഗരസഭ :1713, മീനച്ചിൽ :1102, കൊഴുവനാൽ :354, എലിക്കുളം: 889 എന്നിങ്ങനെയാണ് കാപ്പന്റെ ഭൂരിപക്ഷം. മുത്തോലിയിൽ 222 വോട്ടിന്റെ ഭൂരിപക്ഷം ജോസ് കെ. മാണിക്കു ലഭിച്ചു.
അപരന് 1031 വോട്ട്
പാലാ. യു ഡി എഫ് സ്ഥാനാർത്ഥി മാണി സി. കാപ്പന്റെ അപരനായി മത്സരിച്ച മാണി സി. കുര്യാക്കോസിന് 1031 വോട്ടു ലഭിച്ചു. സന്തോഷ് പുളിക്കൻ 422, ജോയി തോമസ് വാഴമറ്റം 329, സി വി ജോൺ 233, തോമസ് ജി നിധീരി 153, ആൽബിൻ മാത്യു 116, വി.എസ്.ശ്രീജിത് 188, സുനിൽ ആലഞ്ചേരി 84 എന്നിങ്ങനെയാണ് മറ്റു സ്വതന്ത്രർ പിടിച്ച വോട്ടുകൾ. നോട്ടയ്ക്ക് 574 വോട്ട് ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |