കോട്ടയം: ഇടതു തരംഗത്തിൽ ജില്ലയിൽ പിടിച്ചുനിന്നെങ്കിലും വോട്ടിംഗ് ശതമാനം കുത്തനെ കുറഞ്ഞത് യു.ഡി.എഫിന് നാണക്കേടായി. അതേസമയം എല്ലാ മണ്ഡലത്തിലും എൽ.ഡി.എഫ് വോട്ടുവിഹിതം ഉയർത്തി.
പാലായിൽ ഒഴിച്ച് ഒരിടത്തും യു.ഡി.എഫിന് എടുത്തു പറയേണ്ട നേട്ടമില്ല. അതികായൻമാരുടെ പുതുപ്പള്ളിയിലും കോട്ടയത്തും ഭൂരിപക്ഷം താഴ്ന്നു. കടുത്തുരുത്തിയിൽ കഷ്ടിച്ച് കടന്നുകൂടിയത് പോലെയായി. വൈക്കത്ത് വോട്ട് കൂടിയെങ്കിലും വിജയിക്കാനോ സി.കെ.ആശയുടെ ഭൂരിപക്ഷം കുറയ്ക്കാനോ കഴിഞ്ഞില്ല. വൈക്കത്ത് 4853 വോട്ടുകളാണ് വർദ്ധിച്ചത്.
ഏറ്റവും വലിയ കുറവ് കടുത്തുരുത്തി മണ്ഡലത്തിലാണുണ്ടായത്, 14127 വോട്ടിന്റെ കുറവ്.
എൽ.ഡി.എഫ് എല്ലാ മണ്ഡലങ്ങളിലും വോട്ടുവിഹിതം ഉയർത്തി. ജില്ലയിൽ ആകെ 1,08576 വോട്ടിന്റെ വർദ്ധനയാണുണ്ടായത്. പൂഞ്ഞാർ മണ്ഡലത്തിലാണ് എൽ.ഡി.എഫ്. വലിയ നേട്ടം കൈവരിച്ചത്. പൂഞ്ഞാറിൽ 36,398 വോട്ട് 2016ലേതിനേക്കാൾ അധികമായി നേടാൻ കഴിഞ്ഞപ്പോൾ പാലായിൽ 245 വോട്ടുകൾ മാത്രമായി. കടുത്തുരുത്തിയിൽ 24173 വോട്ട് അധികം നേടിയെങ്കിലും വിജയിച്ചില്ല. ഇവിടെ ബി.ജെ.പി വോട്ട് ലഭിച്ചത് മോൻസിന് ഗുണം ചെയ്തെന്നാണ് വിലയിരുത്തൽ.
വോട്ട് നില
എൽ.ഡി.എഫിന് കൂടിയത്: 1,08576
യു.ഡി.എഫിന് കുറഞ്ഞത്: 24,964
ബി.ജെ.പിക്ക് കുറഞ്ഞത്: 98,377
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |