കോട്ടയം : ഉത്രാടപ്പാച്ചിലിന്റെ പ്രതീതിയായിരുന്നു ഇന്നലെ ജില്ലയിൽ. ലോക്ക് ഡൗൺ പ്രമാണിച്ച്
കടകളിൽ കയറിയിറങ്ങി സാധന സാമഗ്രികൾ വാങ്ങുന്നതിന്റെ തിരക്ക്. പൊലീസിന്റെ പരിശോധന ഒരുവഴിയ്ക്ക് നടക്കുമ്പോഴായിരുന്നു ജനംകൂട്ടത്തോടെ ഇറങ്ങിയത്. അവശ്യ വസ്തുക്കൾ ലഭിക്കുമെന്ന സർക്കാരിന്റെ അറിയിപ്പും ജനം ഗൗനിച്ചില്ല. ഭക്ഷ്യക്ഷാമം രൂക്ഷമാകുമെന്ന തെറ്റിദ്ധാരണയിലാണ് എല്ലാവരും കടകളിലേയ്ക്ക് പാഞ്ഞത്. ഇരുചക്രവാഹനങ്ങളും കാറുകളും ഓട്ടോറിക്ഷകളും കൂട്ടമായെത്തി. കടകളുടെ മുമ്പിൽ അകലം പാലിച്ച് നിൽക്കണമെന്നാവശ്യപ്പെട്ടതിനാൽ ക്യൂ നീണ്ടു. ചന്തയിവാട്ടെ ചിലർ തിക്കിത്തിരക്കി. ഇന്നലത്തെ തിരക്കിൽ രോഗം കൂടുമെന്ന ആശങ്ക ആരോഗ്യവകുപ്പിനുമുണ്ടായിരുന്നു. ഇറച്ചിക്കടകളിലും പലചരക്ക് കടകളിലുമായിരുന്നു തിരക്ക് കൂടുതൽ. പഴം പച്ചക്കറി, ബേക്കറികളിലും തിരക്കിന് കുറവില്ലായിരുന്നു. ഒരുമാസത്തേക്കുള്ള ആഹാര സാധനങ്ങൾ ഒരുമിച്ച് വാങ്ങുകയായിരുന്നു പലരും. കഞ്ഞിക്കുഴി മുതൽ കോട്ടയം വരെയും നാഗമ്പടത്തും വൻ ഗതാഗതക്കുരുക്കായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |