കോട്ടയം: ജില്ലയിൽ ഇന്ന് 26 കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിനേഷൻ നടക്കും. 24 കേന്ദ്രങ്ങളിൽ കോവിഷിൽഡും രണ്ടിടത്ത് കോവാക്സിനുമാണ് നൽകുന്നത്. എല്ലാ കേന്ദ്രങ്ങളിലും 80 ശതമാനം കോവിഷീൽഡ് വാക്സിൻ രണ്ടാം ഡോസുകാർക്കുള്ളതാണ്. ശേഷിക്കുന്ന 20 ശതമാനം ഓൺലൈൻ ബുക്കിംഗ് നടത്തുന്ന ഒന്നാം ഡോസുകാർക്കും.
കോവാക്സിൻ നൽകുന്ന കേന്ദ്രങ്ങളിൽ ആദ്യ ഡോസ് എടുത്ത് നാലാഴ്ച പിന്നിട്ടവർക്കു മാത്രമാണ് സ്പോട്ട് രജിസ്ട്രേഷൻ. ആദ്യ ഡോസ് എടുക്കേണ്ടവർ ഓൺലൈനിൽ ബുക്ക് ചെയ്യണം.
കോവിഷീൽഡ് വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കുന്നതിനും എല്ലാവർക്കും നിശ്ചിത സമയപരിധിക്കുള്ളിൽ രണ്ടാം ഡോസ് ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനും ഇന്നു മുതൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
നിശ്ചിത തീയതികളിൽ ആദ്യ ഡോസ് സ്വീകരിച്ചവർക്കു മാത്രമായിരിക്കും ഓരോ ദിവസവും രണ്ടാം ഡോസ് നൽകുക. മാർച്ച് ഒന്നു മുതൽ മൂന്നുവരെ കോവിഷീൽഡ് ഒന്നാം ഡോസ് സ്വീകരിച്ചവരാണ് ഇന്ന് മുതൽ രണ്ടാം ഡോസ് സ്വീകരിക്കാൻ എത്തേണ്ടത്. അതത് മേഖലകളിലെ ആരോഗ്യ പ്രവർത്തകരും ആശാ പ്രവർത്തകരും ഫോൺ മുഖേനയോ എസ്.എം.എസ് മുഖേനയോ ഇവരെ വിവരം അറിയിക്കും. മറ്റു തീയതികളിൽ ഒന്നാം ഡോസ് സ്വീകരിച്ചവർക്ക് ഇന്ന് രണ്ടാം ഡോസ് ലഭിക്കില്ല. വരും ദിവസങ്ങളിലും ആദ്യ ഡോസ് സ്വീകരിച്ച തിയതി അടിസ്ഥാനമാക്കിയായിരിക്കും രണ്ടാം ഡോസ് വിതരണം . ഇക്കാര്യം ഉറപ്പാക്കുന്നതിന് വാക്സിനേഷൻ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
എല്ലാ കേന്ദ്രങ്ങളിലെയും വാക്സിനേഷൻ നടപടിക്രമങ്ങൾ പരിശോധിക്കുമെന്നും നിർദേശങ്ങളിൽ വീഴ്ച വരുത്തുന്ന ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ഇന്ന് കോവിഷീൽഡ് നൽകുന്ന കേന്ദ്രങ്ങൾ: പനച്ചിക്കാട് , അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കറുകച്ചാൽ, ഇടയിരിക്കപ്പുഴ , എരുമേലി, പൈക, ഉള്ളനാട്, ഇടമറുക്, കൂടല്ലൂർ, അറുന്നൂറ്റിമംഗലം , തലയോലപ്പറമ്പ് , ഇടയാഴം, കുമരകം, ഏറ്റുമാനൂർ സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രം, ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഹാൾ , വൈക്കം താലൂക്ക് ആശുപത്രി, പാലാ ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, പാമ്പാടി താലൂക്ക് ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് , കുറവിലങ്ങാട് താലൂക്ക് ആശുപത്രി, കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂൾ , ചങ്ങനാശേരി ജനറൽ ആശുപത്രി.
കോവാക്സിൻ നൽകുന്ന കേന്ദ്രങ്ങൾ: കോട്ടയം എം.ഡി. സെമിനാരി സ്‌കൂൾ , പാലാ എം.ജി.എച്ച്. എസ്. എസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |